Skip to main content

ഗാർഹിക പീഢനത്തിന്റെ പല ഇരകൾ -II നിത.

 ഗാർഹിക പീഢനത്തിന്റെ പല ഇരകൾ -II

നിത.
_ഗാർഹിക പീഢനത്തിന്റെ ഇരകൾക്ക് പല രൂപവും ഭാവവുമാവാം.
എന്നാൽ പലപ്പോഴും അവർ കടന്നു പോകുന്നത് ഒരേ ചാക്രിക ക്രമത്തിലൂടെയാണ്.
അതിനെ തിരിച്ചറിയുക എന്നതാണ് ചെറുത് നിൽക്കലിന്റെ ആദ്യ പടി.
ഇത് ഞാൻ കുറിക്കുന്നത് എവിടെയോ ഇരിക്കുന്ന നീ കൂടി വായിക്കാനാണ്. നിന്നെ നീ അറിയാനാണ്.
മുൻ കുറിപ്പിൽ പറഞ്ഞത് പോലെ നിതയുടെ ജീവിതം കേൾക്കാം.🌸
നിതയുടെ ജീവിതം🌸🌸
നിത നാട്ടിലെ പ്രശസ്തമായ സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥയായിരുന്നു.
വിവാഹം കഴിഞ്ഞിട്ട് ഒന്നോ രണ്ടോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
ഞാൻ പരിചയപ്പെടുമ്പോൾ പ്രായം 30-കളുടെ തുടക്കം, ഒരു കുഞ്ഞു വരാൻ പോകുന്നു —ഇതായിരുന്നു അവളുടെ ജീവിതത്തിന്റെ അടിസ്ഥാനരേഖ.
കോവിഡിന് മുൻപാണ് ഞങ്ങൾ പരിചയപ്പെടുന്നത്.
കോവിടിന് ശേഷം മിക്കവാറും വർക്ക്ഫ്രംഹോം ആയാണ് നിത ജോലി ചെയ്തിരുന്നത്. ഭർത്താവ് ജോലി ആവശ്യങ്ങൾക്ക് യാത്ര പോകുന്നയാളും. രണ്ടു പേരും യാത്രാ പ്രിയർ, സാഹിത്യ സിനിമ ഭക്ഷണ പ്രേമികൾ. നല്ല മാതാപിതാക്കൾ.രസികർ.
നഗരമധ്യത്തിൽ ഫ്ലാറ്റുണ്ട്. EMI അടയ്ക്കുന്നത് നിതയുടെ കൂടി വരുമാനത്തിൽ നിന്നാണ്. കൂടാതെ, വീട്ടുചെലവുകളിലും നിതയുടെ പങ്കാളിത്തം എപ്പോഴും ഉണ്ടായിരുന്നു.
വായന പ്രിയമുള്ള, നന്നായി പാടുന്ന, ഒത്തിരി കൂട്ടുകാരില്ലെങ്കിലും കുറച്ച് നല്ല കൂട്ടുകാർ ഉള്ള നിത, സിനിമ പ്രിയയുമാണ്. അതുകൊണ്ടാണ് കൂട്ടുകാർ അവളെ "ബാലയ്യയുടെ തെലുങ്ക് സിനിമ വരെ കാണാൻ മനക്കട്ടി ഉണ്ട്" എന്ന് കളിയാക്കിയിരുന്നത്.
കോവിഡിന് മുന്നേ നാട്ടിൽ പോയപ്പോൾ, അവിചാരിതമായി ഒരു പൊതു സുഹൃത്തിന്റെ വഴിയായി നിതയുമായി സുഹൃത്താകുന്നത്.
ഒരേ നാട്ടുകാരായിട്ടും നാട്ടിൽ വെച്ച് നിത്യയെ കാണാൻ കഴിയാത്ത സാഹചര്യമായിരുന്നു. കല്യാണം കഴിച്ച് വടക്കോട്ടാണ് നിത പോയത്.
പക്ഷെ ഇടയ്ക്ക് ഇടയ്ക്ക് വിളിച്ചിരുന്ന നിതയുടെ ഫോൺ വിളികൾ പതിയെ കുറഞ്ഞു വന്നു. പിന്നീട് എപ്പോഴോ അത് നിന്നു. നിതയെ ഓൺലൈനിൽ കാണാതെയായി.
നിത ആശുപത്രിയിലാണ് എന്നും, ഫുഡ് പൊയ്സണിംഗാണ് സംഭവിച്ചത് എന്നും അതല്ല അതൊരു സൂയിസൈഡ് അറ്റംപ്റ്റ് ആയിരുന്നുവെന്നും ഒരു സുഹൃത്ത് പറഞ്ഞു.
അത് കേട്ട മറ്റൊരു ചെങ്ങായി എന്നാൽ ഞാൻ പോയി നിതയെ കാണാം സംസാരിക്കാം എന്ന് പറഞ്ഞു നിതയുടെ വീട്ടിൽ എത്തി രണ്ടു ദിവസത്തിനു ശേഷം ആ സുഹൃത്ത് വിളിച്ചു.
"നിതയോട് നീ ഒന്ന് സംസാരിക്കാമോ നീ അവളെ ഒന്ന് വിളിക്കാമോ".
ആ ഫോൺവിളിയിലാണ് പുറമേയ്ക്ക് സന്തുഷ്ടവും മാതൃകാപരവും എന്ന് തോന്നിയ നിതയുടെ ജീവിതം ഗാർഹിക പീഡന ഗ്രൂമിങ്ങിന്റെ മറ്റൊരു ഉദാഹരണമാണെന്ന് മനസ്സിലായത്.
നിതയുടേത് ഒരു ആലോചിച്ച ഉറപ്പിച്ച കല്യാണമായിരുന്നു.
കുറച്ച് തടിച്ച ശാരീരിക പ്രകൃതിയും, കുടുംബത്തിൽ ഉണ്ടായ ചില സാമ്പത്തിക ബാധ്യതകളും, ജാതകത്തിലെ പൊരുത്തക്കേടുകളും കാരണം വിവാഹം എന്ന വ്യവസ്ഥയിലേയ്ക്ക് 20 കളുടെ അവസാനം വരെ നിതയെ എത്തിച്ചില്ല.
കുറച്ച് വായിച്ചും, നിതയുടെ ഭാഷയിലെ "പൊട്ട് പുല്ല്" എന്ന ഒരു ആറ്റിറ്റ്യൂഡും ഉള്ള, 20-കളുടെ അവസാനത്തിൽ ആണ് നിത സതീഷിൽ എത്തുന്നത്. സതീഷിന്റെ ആലോചന വരുന്നത്.
പതിവിൽ നിന്ന് വ്യത്യസ്തമായി തോന്നിയ ആലോചന. ഒന്ന് രണ്ടു തവണ സംസാരിച്ചപ്പോൾ നല്ല സാഹിത്യ സിനിമ താല്പര്യങ്ങൾ ഉള്ള ഒരു മനുഷ്യൻ. പിന്നെ സംസാരം മൊബൈൽ വഴിയായി. നിത പറഞ്ഞത് പോലെ വ്യത്യസ്തനായ ഒരു ബാലൻ - ആയി അവൾക്ക് സതീഷിനെ തോന്നി.
തനിക്ക് വേണ്ടത് ഒരു കൂട്ടുകാരിയെ ആണെന്നും നിതയെ പോലെ ബോൾഡ് ആയ തുറന്നു സംസാരിക്കുന്ന ഒരു പെൺകുട്ടിയെ ആണ് തിരഞ്ഞു ഇരുന്നതെന്നും.
ശരീരത്തിനും അപ്പുറം മനസിന്റെ ചേരലിൽ ആണ് കാര്യമെന്നും സതീഷ് പറഞ്ഞത് നിതയ്ക്ക് തന്റെ ആളെ കണ്ടെത്തിയ തോന്നൽ ഉണ്ടാക്കി.
ഗൾഫിൽ നിന്ന് വന്നു വീണ്ടും ഗൾഫിൽ പോണോ UK യിൽ പോണോ എന്ന് സതീഷ് ആലോചിച്ചു നിൽക്കുന്ന കാലം, ജീവിതം ഒരുമിച്ചു തുടങ്ങിയാൽ പോകേണ്ട സ്ഥലങ്ങളും കാണേണ്ട കാഴച്ചകളും ചെയ്തു തീർക്കേണ്ട സാമൂഹിക പ്രതിബദ്ധത ഉള്ള കാര്യങ്ങളുടെ ലിസ്റ്റ് വരെ ഉണ്ടാക്കി അവർ കല്യാണം കഴിച്ചു.
. (സതീഷ് UK യിലും ഗൾഫിലും പോയില്ല - നിത്യയുടെ സ്ത്രീധന പൈസ UK യിൽ കൊണ്ട് പോകാം എന്ന് പറഞ്ഞു ഒരു ഏജന്റ്‌ വാങ്ങി എവിടെയോ മുങ്ങി ).
കല്യാണം കഴിഞ്ഞ ദിവസങ്ങൾ തൊട്ടു സതീഷിന്റെ നിതയോട് ഉള്ള പെരുമാറ്റം ഒരു തരം സ്ഥിരത ഇല്ലാത്തതു പോലെ (inconsistency )ആയിരുന്നു.
വിരുന്നിനു പോകുന്ന നിതയുടെ ബന്ധു വീടുകളിൽ എല്ലാവര്ക്കും സതീഷിനെ ഇഷ്ട്ടമായി. നന്നായി സംസാരിക്കുന്ന നല്ല വിവരവും വിദ്യാഭ്യാസവും സൗന്ദ്യര്യവും കുടുബ മഹിമയും ഉള്ള പയ്യൻ. പ്രായമായ ബന്ധുക്കളോട് ബഹുമാനം.
ആ വീടുകളിലെ പഠിക്കുന്ന കുട്ടികളോട് പഠിക്കുന്ന വിഷയത്തെ കുറിച്ച് അതിനു ശേഷം എടുക്കേണ്ട കോഴ്സ് കളെക്കുറിച്ചുമൊക്കെ ആഴത്തിൽ സംസാരിക്കുന്നു. അവരുടെ മുന്നിൽ വെച്ച് നിതയെ ചേർത്ത് നിര്ത്തുന്നു. നിതയുടെ കസിൻ ചേച്ചി പറഞ്ഞു "നീ ഭാഗ്യവതിയാണ്."
പിന്നെ സതീഷിന്റെ ബന്ധു വീട് സന്ദര്ശനമായി. അവിടെ സതീഷ് നിതയോടു നേരത്തെ പറഞ്ഞു വെച്ചു, ചില ബന്ധുക്കളൊക്കെ പഴഞ്ചൻ ചിന്താഗതിക്കാരാ, കുറെ കേശവൻമാമന്മാരും. നമ്മൾ ഒരു ചടങ്ങു പോലെ പോയി കണ്ടു വരാം. പക്ഷെ അവിടെ ചെന്ന് സതീഷ് അവരോടു നന്നായി പെരുമാറും.
എന്നാൽ നിതയുടെ വീട്ടുകാരുടെ മുന്നിൽ വെച്ച് നിതയോടു കാണിച്ച ഒരടുപ്പം സതീഷിന്റെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മുന്നിൽ വെച്ച് നിതയോട് കാണിക്കില്ല.
നിത തന്റെ പെണ്ണാണ് എന്ന ഒരു സഹജീവിതത്വം അവരുടെ മുന്നിൽ കാണിക്കാനുള്ള മടി ആദ്യം മുതലേ പ്രകടമായിരുന്നു.
അവരുടെ മുന്നിൽ വെച്ച് നിതയുടെ ഭാഷാ പ്രയോഗങ്ങളെ കളിയാക്കുക, നിതയുടെ രീതികളെ തമാശയുടെ മേമ്പൊടി ചേർത്ത് കുറ്റപ്പെടുത്തുക. അതിൽ നിത വിഷമിച്ചാൽ ഓ നീ ഇത്ര തൊട്ടാവാടിയാണോ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ എന്ന മറുപടികൊടുക്കുക.
എന്നാൽ ഇവർ ഒറ്റയ്ക്ക് ആകുമ്പോൾ സതീഷ് പല ഉറപ്പുകൾ കൊടുത്തും സ്നേഹ പ്രകടനങ്ങൾ കൊണ്ടും നിതയെ മൂടും (Love bombing).
നിത അത് സതീഷിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയാവാം എന്ന് കരുതി (Rationalising the abusers abusive tendencies)
ചില യാത്രകളിൽ അങ്ങോട്ട് പോകുമ്പോൾ സന്തോഷവാനായി നിതയോട് ഏറ്റവും അടുപ്പത്തോടെ സംസാരിക്കുന്ന സതീഷ് തിരിച്ചു വരുമ്പോൾ തന്റേതായ ഉൾ വലിയലിലേയ്ക്കും (internalisation ) വൈകാരമായ അകലത്തിലേയ്ക്കും (Emotional detachment ) വീണു കൊണ്ടിരുന്നു.
"എന്താണ് സതീഷ് സംസാരിക്കാതെ ഇരിക്കുന്നത് , എന്താണ് സതീഷിന് പറ്റുന്നത് എന്ന് ചോദിക്കുന്ന നിതയോട്, നിനക്ക് ഇത് എന്തിന്റെ കേടാ എന്നെ ഒന്ന് തന്നെ ഇരിക്കാൻ വിട് , എനിക്ക് തലവേദനയാണ്. മനുഷ്യന് ഒരു രോഗം വരാനും സമ്മതിക്കില്ലേ എന്ന് തുടങ്ങി താൻ ഉള്ളിലേക്ക് പോകുന്ന മാനസിക അവസ്ഥയുടെ പ്രോജെക്ഷൻ(Projection) നിതയുടെ മേലേക്ക് ഇടാൻ തുടങ്ങി.
അത് കണ്ടു നിത അന്ധാളിയ്ക്കുമ്പോ അവളെ കെട്ടി പിടിച്ചു ഏറ്റവും സ്വകാര്യമായ നിമിഷങ്ങളിലേയ്ക്ക് കൊണ്ട് പോയോ, ബൈക്കിന് ഒന്ന് കറങ്ങാൻ കൊണ്ട് പോയോ, സിനിമയ്ക്ക് കൊണ്ട് പോയോ നീയാണ് എന്റെ എല്ലാം എന്ന് സതീഷ് അവളോട് പറഞ്ഞു കൊണ്ടിരുന്നു. അവൾ അത് വിശ്വസിച്ചു.
പക്ഷെ ആ ബൈക്ക് യാത്രയിലും സിനിമ കാണുമ്പോഴും സതീഷിന്റെ മനസ്സിൽ ഓടുന്നത് നിത വന്നു സതീഷ് എന്താ ഈ ചെയ്യുന്നത് എന്ന് തന്നെ ചോദ്യം ചെയ്യുന്നതാണ് (Lack of accountability, Internationalisation and blame shifting)
പത്തു മുപ്പത് വര്ഷം താൻ അനുഭവിച്ച സ്വാതന്ത്ര്യം അതിൽ നിത കടിഞ്ഞാണിടുന്നു തന്റെ സന്തോഷങ്ങൾ ഇനി പഴയത് പോലെ ആവില്ല എന്നാണു.
നിതയോട് ഉള്ളിൽ നീരസം തോന്നി തുടങ്ങി.
എന്നാൽ പുറമേയ്ക്ക് തന്റെ ചിന്തകൾ ഇങ്ങനെയാണ് എന്ന് നിതയോട് പറയാൻ സതീഷ് തെയ്യാറായില്ല. ഒപ്പം യഥാർത്ഥ സംഭവങ്ങൾക്ക് യഥാർത്ഥത്തിൽ അത് സംഭവിക്കുന്ന രീതിയിലോ കാലക്രമത്തിലോ അല്ലാതെ താൻ കൽപ്പിച്ചെടുക്കുന്ന രീതിയിൽ വസ്തുതകളെ വളച്ചൊടിച്ചു തന്റേതായ രീതിയിൽ തന്റെ മനസ്സിൽ തന്നെയും തന്റെ ചുറ്റും ഉള്ളവരോടും അവതരിപ്പിക്കാൻ തുടങ്ങി സതീഷ് (Twisting the facts to fit his narrative and construct or deconstruct facts according to ones need).
ചില സുഹൃത്തുക്കൾ രാത്രി കൂടാൻ വിളിയ്ക്കുമ്പോ സതീഷ് അവരുടെ കൂടെ എല്ലാ വെള്ളി ആഴ്ചയും പോകും. നിത ഒന്നും പറയാറില്ല.
നിതയ്ക്ക് വയ്യാത്ത ഒരു വെള്ളി ആഴ്ച എന്താണ് സതീഷ് വൈകിയത് എന്ന് ചോദിച്ചപ്പോൾ പിന്നീട് അങ്ങോട്ട് 'അവൾക്ക് ഞാൻ കൂട്ടുകാരുടെ കൂടെ പോകുന്നത് ഇഷ്ടമില്ല " എന്ന ബോധത്തിലേക്കാണ് സതീഷിനെ എത്തിച്ചത്. സതീഷ് ന്റെ യാഥാർഥ്യം സതീഷ് സൃഷ്ടിയ്ക്കുന്നതായി.
അത് പോലെ ആ ബന്ധത്തിനും സതീഷിനും ബന്ധുക്കളും വേണ്ടി നിത ചെയ്യുന്ന ഒരു നല്ല കാര്യവും സതീഷിന്റെ മനസ്സിൽ രജിസ്റ്റർ ചെയ്യാതെയായി. എന്നാൽ നിത ചെയ്യാത്ത കാര്യങ്ങൾ നിത ചെയ്തുവെന്നും, പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്നും സതീഷിനു തോന്നി തുടങ്ങി. അങ്ങനെ സതീഷ് നിതയോടു പറഞ്ഞു തുടങ്ങി.
ആദ്യമൊക്ക അത് അങ്ങനെ അല്ല ഞാൻ അത് ചെയ്തിട്ടില്ല പറഞ്ഞിട്ടില്ല എന്ന് നിത പറയാൻ ശ്രമിച്ചു. പക്ഷെ സതീഷ് ഉറപ്പിച്ചു നീ അത് പറഞ്ഞിട്ടുണ്ട് നീ അങ്ങനെ ആണ് പറഞ്ഞത് നീ അതാണ് ചെയ്തത് എന്ന് പറയുമ്പോ, നിതയ്ക്കും തോന്നി തുടങ്ങി, ഞാൻ അങ്ങനെ ഒകെ പറഞ്ഞോ. എന്റെ ബോധം എവിടെ ആണ്?
നിതയുടെ യാഥാർഥ്യം അത് സതീഷ് പറഞ്ഞു കൊടുക്കുന്ന യാഥാർഥ്യമാവുകയായിരുന്നു. (Distorted reality- Victim started questioning her own sanctity and reality).
അത് നിതയെ ഒരു സൈക്കോളജിസ്റ്റിന്റെ മുന്നിൽ എത്തിച്ചു. അവിടെ സതീഷ്, മാനസിക രോഗമുള്ള / അത് തിരിച്ചറിയപ്പെട്ട ഭാര്യയെ ചേർത്ത് നിർത്തുന്ന ഭർത്താവായി. ആ സൈക്കോളജിസ്റ് ഇത് ജീവിത അവസ്ഥയിൽ നിന്ന് ഉണ്ടാകുന്ന സ്ട്രെസ് ന്റെ ആണ്. കുറച്ചു relax ആയ അവസ്ഥ വീട്ടിൽ ഉണ്ടാക്കി കൊടുത്താൽ ഇത് മാറിക്കോളും എന്ന് പറഞ്ഞതിലും സതീഷിന്റെ മനസ്സിൽ പതിഞ്ഞത്.-മാനസിക ആരോഗ്യ വിദഗ്‌ദ്ധ ന്റെ മുന്നിൽ എത്തിച്ചേർന്ന ഭാര്യ ആരുന്നു-
ഹോ തനിയ്ക്ക് കിട്ടിയത് ഒരു വട്ടുള്ളതിനെ ആണോ - ഈശ്വരാ ഞാൻ പെട്ടു പോയാലോ (Playing the victim themselves, twisting situations to avoid accountability)
എന്നാൽ അതെ പ്രൊഫഷണൽ "എന്ത് ചെയ്‌താൽ ഭാര്യയുടെ സ്ട്രെസ് മാറും" എന്ന് പറഞ്ഞത് സതീഷിന് രജിസ്റ്ററായില്ല എന്ന് മാത്രമല്ല കുടുംബ അന്തരീക്ഷവും, താൻ ചെയ്തു പോന്ന പ്രവർത്തികൾ അത് പോലെ തുടരുന്നതും തുടർന്ന് പൊന്നു.
ഒപ്പം നിതയോട്‌ നീ ഒരു മാനസിക രോഗിയാണ് പക്ഷെ സാരമില്ല ഞാൻ നിന്നെ നോക്കി കൊള്ളാം നിനക്ക് വേറെ ആരും ഇല്ലെങ്കിലും ഞാൻ ഉണ്ട് എന്ന് പറഞ്ഞു തുടങ്ങി, നിത അത് വിശ്വസിച്ചു. (Perpetrator telling the victim I am the only one for you/ Uses guilt, fear, or obligation to maintain control/ Emotional control ).
ഇതിനിടയിൽ നിതയുടെ വണ്ണവും , സതീഷിന്റെ കുടുബ മഹിമയ്ക്ക് അനുസരിച്ചു കിട്ടാതെ പോയ സ്വത്തുക്കളും ബന്ധുക്കൾക്ക് ഇടയിൽ ഒരു പ്രശ്‌നമായിരുന്നു. അപ്പൊ നിതയെ ആശ്വവസിപ്പിച്ചു കൊണ്ട് സതീഷ് പറഞ്ഞു.
"അവരോടു പോകാൻ പറ നിന്റെ ശരീരമോ സ്വത്തോ കണ്ടല്ല ഞാൻ കെട്ടിയതു. എനിക്ക് ഒരു കൂട്ട് വേണം അതിനു ഞാൻ നിന്നെ കെട്ടി നീ എന്റേതാണ്".
നിതയ്ക്ക് സതീഷിനെ കുറിച്ച് അതിയായ അഭിമാനം തോന്നി. എന്നാൽ പുറമെ ഇങ്ങനെ പറയുമ്പോഴും
"തനിയ്ക്ക് ഇതിലും നല്ല ഒന്നിനെ കിട്ടുമോ "
എന്ന ചിന്ത സതീഷിന്റെ ഉള്ളിൽ കടന്നു കൂടി അത് നിതയോടു ഉള്ള തൃപ്‌തി ഇല്ലായ്മയായി വളർന്നു കൊണ്ടിരുന്നു.
സതീഷിന് പുറത്തോട്ട് പോകാൻ കഴിഞ്ഞില്ല.
നാട്ടിൽ ആവശ്യത്തിന് പറമ്പും ചില കട മുറികളും ഉള്ളത് കൊണ്ടും പ്രായമായ മാതാപിതാക്കൾക്ക് ഒരു താങ്ങാവേണ്ടത് കൊണ്ടും പുറത്ത് പോകേണ്ട ഇവിടെ തന്നെ നിൽക്കാം എന്ന തീരുമാനത്തിൽ എത്തി. അത് സതീഷും മാതാപിതാക്കളും കൂടി എടുത്ത ലോജിക്കൽ തീരുമാനമാണ്. പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഗൾഫിലെ ബാച്ചിലർ ലൈഫ് സതീഷിന് നഷ്ടബോധം കൊടുത്തു അത് അയാളെ Covert ഡിപ്രെഷൻ എന്ന മാനസികാവസ്ഥയിൽ എത്തിച്ചു.
എന്നാൽ തനിക്ക് ഒരു മാനസിക പ്രശനം ഉണ്ടെന്നു അറിയാനോ അംഗീകരിക്കാനോ സതീഷിനോ സതീഷിന്റെ ചുറ്റുമുള്ളവർക്കോ കഴിഞ്ഞില്ല. പുറമേയ്ക്ക് പോകാൻ കഴിയാതെ ഇരുന്നത് വന്നു കയറിയ പെണ്ണിന്റെ പ്രശ്‌നമായി.
ഇടയ്ക്കിടെ അധികരിക്കുന്ന ഡിപ്രെഷന്റെ അസ്വസ്ഥതകൾ വീടിന്റെ ഉള്ളിൽ ദേഷ്യമായും (rage ), മൗനമായും - ദിവസങ്ങളോളം മിണ്ടാതെ ഇരിക്കുക, എന്തെങ്കിലും ചോദിച്ചാൽ അത് കേട്ടതായി ഭാവിക്കാതെ ഇരിക്കുക(stone walling ), തൊട്ടതിനും പിടിച്ചതിനും നിതയെ കുറ്റം പറയുന്ന ഗ്യാസ് ലൈറ്റിംഗ് ആയും സതീഷ് കാണിച്ചു.
പക്ഷെ അപ്പോഴേയ്ക്കും ഈ പ്രവർത്തികൾ നിത അറിയാതെ അംഗീകരിക്കുന്ന അല്ലെങ്കിൽ ഇതൊക്ക കുടുബജീവിതത്തിന്റെ ഭാഗമായ പെരുമാറ്റമായി നോർമ്മലൈസ് ചെയ്യുന്ന അവസ്ഥയിൽ എത്തിയിരുന്നു
( Repeated exposure to abusive behaviors can make the victim doubt their perceptions and normalize the abuse).
സതീഷ് കൊടുക്കുന്ന വൈകാരികമായ അടുപ്പമില്ലായ്മ, അകലം, നിത ചെയ്യുന്ന കാര്യങ്ങളെ പലതിനെയും (ഭാഷയുടെ കാര്യം തുടങ്ങി കറി വെയ്ക്കുന്നതും അരിയുന്നതുമായ രീതി വരെ തമാശയുടെ മേമ്പൊടി ചേർത്ത്) കുറ്റപ്പെടുത്തലായി നിതയിലേയ്ക്ക് എത്തി.
എന്നാൽ അങ്ങനെ പറഞ്ഞതിന് ശേഷം അത്യന്തം പുരോഗമനപരമായി സതീഷ് സംസാരിക്കും.
നിത സ്വന്തമായി ഒരു സ്റ്റാൻഡും വ്യക്തിത്വവും ഉണ്ടാക്കി എടുക്കണം. നിത സ്വന്തം കാലിൽ നിൽക്കണം, നിത വീണ്ടും പഠിക്കണം. മറ്റുള്ളവർ തന്നോട് മോശമായി പെരുമാറിയാൽ അപ്പൊ തന്നെ പ്രതികരിക്കണം.
(എന്നാൽ ഇത് സതീഷിന്റെ കാര്യത്തിൽ ബാധകമാക്കാൻ സതീഷ് നിതയെ അനുവദിച്ചില്ല).
നിതയ്ക്ക് സ്വന്തമായി കൂട്ടുകാരും പോകാനുള്ള ഇടങ്ങളും ഉണ്ടാകണം.
(പുറമെ നിന്ന് നോക്കുമ്പോൾ ഇത് നിതയ്ക്ക് അനുവദിച്ച സ്വാതന്ത്യമായി തോന്നും. എന്നാൽ ആത്യന്തികമായി നിതയുമായി ഒരു പങ്കാളി ബന്ധം തുടരാൻ കഴിയാത്തത് കൊണ്ട്, ആ അക്കൗണ്ടബിലിറ്റിയിൽ / ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാനും തന്റേതായ തനിയ്ക്ക് ഇടങ്ങൾ ഉണ്ടാക്കി അവിടെ ഒരു പാരലൽ ജീവിതം ഉണ്ടാക്കി എടുക്കാനും. ഒപ്പം താൻ പ്രോഗ്രസ്സിവ് ആയ ഒരു ഭർത്താവ് ആണ് എന്ന തന്റെ തന്നെ ഈഗോ ബൂസ്റ്റ് ചെയ്യാനുമാണ് സതീഷ് ഈ സ്വാന്ത്ര്യപ്രഖ്യാപനം നടത്തിയത്
( Avoiding responsibility and commitment in a relationship).
എന്നാൽ പുതിയ കോഴ്സ്നു ചേരാൻ പൈസ ചോദിച്ചപ്പോൾ, സതീഷ് പ്രാര്ധങ്ങളുടെ ഭാണ്ഡം അഴിച്ചു. അത് വലിയ വഴക്കായി അങ്ങനെ ചോദിച്ചതിൽ നിതയ്ക്ക് തന്നോട് തന്നെ വിഷമം തോന്നി.
സതീഷിന്റെ വിഷമങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാത്ത പങ്കാളിയാണ് താൻ എന്ന് തോന്നി. തന്റെ തന്നെ ആഭരണങ്ങൾ പണയം വെച്ച് കോഴ്സ് ഫീസ് കണ്ടെത്തി കോഴ്സ്നു ചേർന്നു.
കോഴ്സ്നു രാവിലെയും വൈകിട്ടും കൊണ്ടേ വിട്ടു കാത്തു നിന്ന് വിളിച്ചോണ്ട് വന്നും സതീഷ് വീണ്ടും ഉത്തമ ഭർത്താവായി. പക്ഷെ വീട്ടിൽ വന്നാൽ നിത വീട്ടിലെ എല്ലാ പണികളും ചെയ്യണം.
നിതയുടെ കോഴ്സ് കഴിഞ്ഞപ്പോ സതീഷ് പറഞ്ഞത്
"ഹോ ആശ്വാസമായി ഇനി ഈ പരിപാടിയ്ക്ക് പോകരുത് എന്നാണ്"
താൻ കുടുംബജീവിതത്തിൽ നിന്ന് തന്റേതായ കാര്യങ്ങൾക്ക് എടുക്കുന്ന പരിധിയിൽ കവിഞ്ഞ സമയം സതീഷിന്റെ ബോധതലത്തിൽ നിൽക്കില്ല, എന്നാൽ നിതയുടെ മി ടൈം എന്നത് സതീഷിന് അരോചകമായി.
നിത മിടുക്കിയായ പെൺകുട്ടിയായിരുന്നു.
സതീഷിന്റെ വീട്ടിലെ കാര്യങ്ങളും, പറമ്പിലെ കാര്യങ്ങളും, കടമുറി വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങക്കും എല്ലാം തന്റെ ജീവിതചര്യ എന്നത് പോലെ നിത ചെയ്തു വന്നു.
എന്നാൽ ഇതെല്ലം സതീഷ് taken as granted/ നിസ്സാരമെന്ന രീതിയിലാണ് എടുത്തത്.
നിത നാട്ടിലായിരുന്നു കൊണ്ടും വിവാഹത്തിന് മുൻപ് വര്ഷങ്ങളോളം സതീഷ് ഗൾഫിലായിരുന്നതു കൊണ്ടും നാട്ടിലെ പല കാര്യങ്ങൾക്കും നിതയുടെ വ്യക്തി ബന്ധങ്ങളുമാണ് സതീഷ് ഉപയോഗിച്ചത്. പക്ഷെ അപ്പോഴും സതീഷിന്റെ മനസ്സിൽ അതൊക്കെ "അതിന്റെതായ വഴിക്ക് "നിസാരമായി നടക്കുന്ന കാര്യങ്ങൾ മാത്രമായിരുന്നു".
നിത
"ഒരു കഴിവും ഇല്ലാതെ സതീഷിന്റെ ചെല്ലിലും ചെലവിലും കഴിയുന്നവൾ. താൻ ഒരു നന്മ മരം"
എന്ന് സതീഷ് തന്നോടും സുഹൃത്തുക്കളോടും പറയാതെ പറഞ്ഞു.
"പാവപ്പെട്ട വീട്ടിലെ, മാനസിക രോഗമുള്ള, അമിത വണ്ണമുള്ള, ഒരു കഴിവും ഇല്ലാത്ത പെണ്ണിനെ കെട്ടി ജീവിതം കൊടുത്ത "......." വീട്ടിലെ ".."മകൻ. പാവം ചെക്കൻ അതിന്റെ ജീവിതം പോയി."
ഇങ്ങനെ സതീഷിന് തന്റെ സുഹൃത്തുക്കളെ കൊണ്ട് പറയിക്കാനായി.
സതീഷ് ഉണ്ടാകുന്ന പ്രശ്നങ്ങൾ കാണാനോ അത് കൊണ്ടാണ് നിത ഇങ്ങനെ പെരുമാറുന്നത് എന്ന് മനസ്സിലാക്കാനോ സമൂഹത്തിനോ കൂടെ ഉള്ള വ്യക്തികൾക്കോ ആയില്ല.
( Women in abusive relationships often experience psychological distress, including anxiety, depression, and post-traumatic stress disorder (PTSD) (Trevillion, Experiences of domestic violence and mental disorders: A systematic review and meta-analysis, 2012),but, societal tendencies to pathologize female victims often redirect attention from the perpetrator’s actions to the woman’s mental state. This reframing of the victim as the problem invalidates her experiences, reinforcing a perception of her as mad, "hysterical" or "difficult" (Walker, The Battered Woman. Harper & Row.,1979).
താൻ ജീവിക്കുന്ന ജീവിതം വിവാഹത്തിനു മുൻപ് ഉണ്ടായിരുന്ന വ്യക്തിയിൽ നിന്ന് മാനസിക സംഘർഷമുള്ള ഒരാളാക്കി നിതയെ മാറ്റിയിരുന്നു. അത് കൊണ്ട് നിതയുടെ ചുറ്റുമുള്ള സമൂഹവും പ്രശനം നിതയിൽ ആരോപിച്ചു.
(The intersection of social constructs, gender norms, and societal expectations often places women at a heightened risk of experiencing mental health challenges in domestic abuse settings. Within such contexts, the victim is frequently pathologized, labelled as mentally unstable, or morally deficient, while the perpetrator is granted social acceptance or absolution. This systemic disparity not only perpetuates abuse but also silences victims, reinforcing a cycle of harm).
ഇതിനിടയിൽ സുഹൃത്തുക്കളോട്
" നിത വീട് ഇട്ടെറിഞ്ഞു കോഴ്സ് നു പോകുകയാണ് താൻ ആണ് വീട്ടു ജോലികൾ ചെയ്യുന്നത്. പക്ഷെ അതൊന്നും എനിക്ക് പ്രശനം ഇല്ല അവളുടെ നല്ല ഭാവിയ്ക്ക് വേണ്ടി അല്ലെ". എന്ന് സതീഷ് പറഞ്ഞു തുടങ്ങി.
(ഒരു വർഷത്തെ കോഴ്സിൽ തലവേദന വന്നു നിത കിടന്നത് ഒരു ദിവസമാണ് , ഒരു assignment മിസ്സ് ആയിട്ട് സതീഷ് കൂടി പറഞ്ഞിട്ടാണ് സതീഷ് ആ വീട്ടിലെ ജോലികൾ ഒരു അവധി ദിവസം ചെയ്തു തീർത്തത്. പക്ഷെ മറ്റുള്ളവരുടെ അടുത്തു പറയുമ്പോൾ അത് "എപ്പോഴുമായി")
ഈ കേൾക്കുന്ന മഹാന്മാർ നീ ഇത്ര മിടുക്കനായിട്ടും ഇത് പോലെ നിനക്ക് ചേരാത്ത ഒരു ബന്ധത്തിൽ നിന്ന് ഇവളെ കെട്ടി ജീവിതം കൊടുത്തിട്ടും ഇവൾ ഇങ്ങനെ ആണല്ലോ നിന്നോട് ചെയ്യുന്നത് എന്ന് ചോദിക്കാൻ തുടങ്ങി. അതായിരുന്നു സതീഷിന് വേണ്ടത് - ആ വാലിഡേഷൻ.
സതീശിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇതാവർത്തിക്കുന്നത് കേട്ട് മനസ്സിൽ നിതയോടു തികട്ടി വരുന്ന വെറുപ്പുമായാവും സതീഷ് വീട്ടിൽ എത്തുക.
പക്ഷെ വീട്ടിൽ എത്തി നിതയെ കാണുമ്പോ ഒന്നും സംഭവിക്കാത്തത് പോലെ, നിതയ്ക്ക് ആവശ്യമുള്ളത് പോലെ സംസാരിക്കും. അത് മാത്രം അറിയുന്ന കേൾക്കുന്ന നിത തന്നെ മനസിലാക്കുന്ന തന്റെ ഒപ്പം നിൽക്കുന്ന ഒരു ഭർത്താവിനെ കിട്ടിയതിൽ ആനന്ദിച്ചു.
നിതയും സതീഷും തനിയെ താമസിക്കുന്ന വീട്ടിലേയ്ക്ക് ഇടക്ക് സതീഷിന്റെ അച്ഛനമ്മമാർ വന്നു താമസിക്കും അപ്പോൾ അവരെ കാണാൻ ചില ബന്ധുക്കൾ വരും.
അക്കൂട്ടത്തിൽ ഒരിക്കൽ ഒരു പ്രസീദ എന്ന സ്ത്രീയും അമ്മയും ഭർത്താവും വന്നു. സ്ത്രീ കണ്ട പാടെ സതീഷിനെ കെട്ടിപിടിച്ചു അടുപ്പം കാണിച്ചു. പരിധിവിട്ട അടുപ്പം പോലെ തോന്നിയെങ്കിലും നിത ഒന്നും പറഞ്ഞില്ല. ആ സ്ത്രീയുടെ അമ്മ "ഇവളെ ഇവന് ഞങ്ങൾ ആലോചിക്കാൻ നോക്കിയതാ ജാതകം ചേരാഞ്ഞിട്ടാ"എന്ന് പറഞ്ഞപ്പോ പ്രസീദ നിത കേൾക്കേ, "ജാതക പൊരുത്തം അല്ല മനപ്പൊരുത്തമാ വലുതെന്നു ഞാൻ പറഞ്ഞതാ" എന്ന് പറഞ്ഞു ചിരിച്ചു. അത് കേട്ട് സതീഷും.
അവര് പോയപ്പോ സതീഷ് "നിനക്ക് അങ്ങനെ അവര് പറഞ്ഞത് വിഷമമമായോ" എന്ന് നിതയോട് തിരക്കി . ഉവ്വ് എന്ന് സത്യസന്ധമായി നിത പറഞ്ഞു. കുറച്ചു മണിക്കൂർ കഴിഞ്ഞു വേറെ എന്തോ നിസാര കാര്യത്തെ ചൊല്ലി. ഉണ്ടാക്കിയ വഴക്ക് സതീഷ് " പ്രസീത വന്നത് നിതയ്ക്ക് സംശയമായി അത് കൊണ്ട് അതിനെ ചൊല്ലി നിത വഴക്ക് ഉണ്ടാക്കി എന്നതാക്കി എടുത്തു (ട്വിസ്റ്റിംഗ്‌ ദി ഫാക്ട് ആൻഡ് ഇമോഷണൽ മാനിപുലേഷൻ ).
ഇതൊക്ക സതീഷ് ഇങ്ങനെ തന്നെ വിശ്വസിക്കാനും തുടങ്ങി എന്നതാണ് കാര്യം.
പിന്നീട് ഉള്ള വഴക്കുകളിൽ നിനക്ക് എന്നെ സംശയമല്ലേ നീ എന്റെ പുറകെ കവലയിലേക്ക് ആളെ വിടുന്നില്ലേ, നീ എന്റെ ഫോൺ ടാപ്പ് ചെയ്യുന്നില്ലേ. എന്റെ ഫോൺ എടുത്തു നോക്കുന്നില്ലേ എന്റെ പിസി ഞാൻ ഇല്ലാത്തപ്പോ പരിശോധിക്കുന്നില്ലേ എന്നൊക്കെ പറഞ്ഞു വഴക്കാക്കി.
ആ വഴക്ക് പേടിച്ചു നിത അയാളുടെ ഫോൺ ഒന്ന് കൈ കൊണ്ട് തൊടാനോ അയാളുടെ കമ്പ്യൂട്ടർ ഇരിക്കുന്ന ഭാഗത്തേക്ക് പോകാതെ പോലും ഇരിക്കാൻ തുടങ്ങി (Testing the victim and extending the boundaries).
ഇങ്ങനെ extend ചെയ്തു കിട്ടിയ അതിർ വരമ്പുകൾ സതീഷ് ഉപയോഗിച്ചത് പോൺ കാണാനും ഇതര സ്ത്രീകളോട് പ്രസീദയോട് അടക്കം ലൈംഗിക ചുവയോടെ സംസാരിക്കാനുമാണ്.
സതീഷിന്റെ ഭാഷയിൽ ജീവിതത്തിൽ സ്ട്രെസ് ഉള്ളപ്പോ സ്ട്രെസ് പോകാൻ ഒരു കൊച്ചു തമാശ. നിത ഇതൊന്നും അറിയാത്തിടത്തോളം കാലം നിതയ്ക്കും പ്രശനം ഇല്ല ആർക്കും പ്രശനം ഇല്ല.
നിത വീട്ടിൽ ഇല്ലാത്തപ്പോൾ പ്രസീതയെ വീട്ടിൽ വിളിച്ചു വരുത്തുന്നത് വരെ എത്തി കാര്യങ്ങൾ. അതിൽ ഒന്നും അയാൾക്ക് കുറ്റബോധം തോന്നിയില്ല. ആരും അറിയാത്തിടത്തോളം കാലം ഇതൊന്നും ഒരു പ്രശ്‌നമല്ലല്ലോ.
രഹസ്യ വീഴ്ചകളിൽ നിന്ന് കിട്ടുന്ന ഡോപമിൻ ഹിറ്റ് സതീഷിനു തന്റെ നിത്യ ജീവിതത്തിൽ കിട്ടാതെ ആയി. ഇതിനിടയിൽ നിതയ്ക്ക് ജോലികൾ ശരിയായി തുടങ്ങി, സതീഷിനും.
പക്ഷെ സതീഷിന്റെ ജോലി സ്ഥലം മാറുന്നതിന് അനുസരിച്ചു നിതയുടെ ജോലികളും മാറേണ്ടി വന്നു.
ജോലിയ്ക്ക് പോകുന്ന സ്ഥലങ്ങളിൽ തന്റെ ജോലിയുടെ ഭാഗമായി കാണുന്ന ഓരോ സ്ത്രീകളെയും മനസ്സിൽ കാമുകിമാരായി കണ്ടു രമിക്കുന്നതും അവരുമായി സ്വകാര്യ സംഗമങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതും സതീഷിനു ഹരമായി.
വിവാഹ ജീവിതത്തിൽ സ്ട്രെസ് അല്ലെ അത് കൊണ്ട് സ്ട്രെസ് ബസ്റ്റർ ആയി ഇത് പോലെ പര സ്ത്രീ ബന്ധങ്ങൾ ആകാം എന്ന് പറഞ്ഞു കൊടുക്കുന്ന അതിനെ പ്രോത്സാഹിപ്പിയ്ക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും സതീഷിനു ഉണ്ടായിരുന്നു.
എന്നാൽ ഇത്തരം ഒരു ബന്ധത്തിൽ നിന്ന് മറ്റൊരു ബന്ധത്തിലേക്ക് നിരന്തരം പോകാൻ ശ്രമിയ്ക്കുമ്പോൾ അത് മൂലം ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ അതിന്റെ അനന്തരഫലങ്ങൾ അത് ആരും സതീഷിനു പറഞ്ഞു കൊടുത്തില്ല.
രാജ്യത്തെയും മറുനാട്ടിലെയും പത്രമാസികളും ലേഖനങ്ങളും പുസ്തകങ്ങളും വായിച്ചു സ്വയം സർവജ്ഞ പീഠം കയറി ഇരുന്ന സതീഷിനു തന്റെ പ്രവർത്തികൾ തന്നിൽ തന്നെ ഉണ്ടാകുന്ന ആഘാതവും അത് തന്റെ കുടുംബജീവിതം തകർക്കുകയാണെന്നും അംഗീകരിക്കാനോ മനസിലാക്കാനോ ആയില്ല.
(Vrangalova, Z. (2015). Does casual sex harm college students' well-being? A longitudinal investigation of the role of motivation. Archives of Sexual Behavior,/ Simpson, J. A., & Gangestad, S. W. (1991). Individual differences in sociosexuality: Evidence for convergent and discriminant validity. Journal of Personality and Social Psychology, Owen, J. J., Fincham, F. D., & Moore, E. (2010). Short-term, casual sexual relationships: Prevalence and function. Archives of Sexual Behavior).
(ഈ വിഷയത്തിലെ നിലവിലുള്ള പ്രബലമായ പഠനങ്ങൾ കൂടി ചേർത്തതാണ് ഈ കുറിപ്പ് കുറിയ്ക്കാൻ നോക്കുന്നത്. എന്നാൽ എഴുത്തിന്റെ വൈകാരികമായ തലം നഷ്ടപ്പെടാതെ ഇരിക്കാൻ അധികം റിസോഴ്‌സ് ചേർത്തിട്ടില്ല. വായനയുടെയോ അറിവിന്റെയോ ആവശ്യത്തിലേയ്ക്കായി ആർക്കെങ്കിലും കൂടുത്തൽ പഠന വിവരങ്ങൾ ആവശ്യമാണെങ്കിൽ അറിയിക്കുക)
(ഈ വിഷയത്തിലെ മുൻ കുറിപ്പ് Is the blog below)
(തുടരും ..)

Comments

Popular posts from this blog

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

ഏറെ പ്രിയപ്പെട്ട നിനക്കായി

നീ എന്ന ജീവന്റെ അഗ്നിയാവുന്നത് ഞാന്‍ എന്ന വാഴ്വിന്റെ നേരര്‍ദ്ധമല്ലെ? ഒരോതുടിപ്പും കിതപ്പും കുതിപ്പും..... യാനങ്ങളിലേ വിയര്‍പ്പിന്‍ ചവര്‍പ്പും...... എന്റെ കണ്ണീര് കൊളുത്തികിടക്കുന്ന വെളുത്ത വ്രുത്തതിന്‍ കറുത്ത സത്യങ്ങളും...... എനെ ഉറക്കികിടത്താന്‍ കൊതിക്കും നേര്‍ത്തുവിളറിയ വയറിന്‍ തണുപ്പും... ആരൊരാള്‍ കാത്തു വെയ്പ്പു എനിക്കായി? ആരെന്റെ നെറുകയില്‍ ചുണ്ടമര്‍ത്തുന്നു? എത് കരങ്ങളില്‍ ഞാന്‍ ലയിക്കുന്നു? ആരെന്റെ കാ‍തില്‍ നാമക്ഷരം ചൊല്ലുന്നു? ഏത് മിഴിയില്‍ ഞാന്‍ മാണിക്ക്യമാവുന്നു? ജീവ്ന്റെ അര്‍ദ്ധവും വ്യാപ്ത്തിയുമാവുന്നു? നീയണതെല്ലാം ഞാന്‍ എന്ന വാഴവ് നീയാണതമേ..ഞാന്‍ എന്ന സത്യം നിനക്കയി ഞാന്‍ തഥാഗതയാകാം ആത്മാവില്‍ നിന്നെ ചിരം പ്രതിഷ്ടിക്കുവാന്‍ സ്വപനങ്ങളില്‍ നിന്നെ ഗര്‍ഭം ധരിക്കാം എങ്കിലും ഭദ്രേ വളിര്‍ത്തിയെടുക്കുവാന്‍ നീ പോറ്റിയപോലെ നിന്നെ പുലര്‍ത്തുവാന്‍... പേറ്റു നോവിന്റെയും പോറ്റു നോവിന്റെ യും... കൂട്ടിയാല്‍ കൂടാ കടം തീര്‍ത്തെടുക്കുവാന്‍ എത്ര ജന്മം ഞാന്‍ മനസ്സില്‍ ചുമക്കണം ഇത്തിരി കുങ്കുമ പൊട്ടിന്‍ സുഗന്ധവും... താരാട്ടു പാട്ടിന്റെ പതിഞ്ഞൊരാ ഇണവും... ജന്മം മുഴുവനെനിക്കായി ഉഴിഞ്ഞിട്ട നിന്റെ സ...

ഓര്‍മ്മയിലെ മഴക്കാലങ്ങള്‍.

Rain for cam Originally uploaded by Deepa.Praveen മഴ മിക്കപ്പോഴും കൌതുകവും കൂട്ടും ആകാറുണ്ട്..ചിലപോള്‍ നമ്മോടു ഒപ്പം സഞ്ചരിക്കാരും.. എന്റെ ഒപ്പം നടന്ന ഒരു മഴയെ കുറിച്ച്... ഞാന്‍ ഒരു സെമിനാറിന് ഒറിസയില്‍ എത്തിയതായിരുന്നു..ഒരു വേനല്‍ കാലത്തിന്റെ എല്ലാ രൌദ്രതയും ഒരുമിച്ചു അറിയാന്‍ കഴിയും ഒറിസയില്‍. കാലത്ത് 4 മണിക്ക് തലയ്ക്കു മുകളില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യന്‍ വൈകുന്നേരംഎട്ടു മണി കഴിഞ്ഞാലും എനിക്ക് വീട്ടില്‍ പോകാന്‍ മനസില്ല എന്ന് പറഞ്ഞു മാനത്ത് തന്നേയ് ഉ‌ണ്ടാവും.ആ സമയം കൊണ്ട് നമ്മള്‍ ഒരു അര കിണര്‍ വെള്ളം കുടിച്ചു തീര്‍ത്തിട്ട് ഉണ്ടാവും..ഒരു മഴ കാറ് എങ്കിലും കാണാന്‍ നമ്മള്‍ നേര്ച്ച നേര്‍ന്നു പോകുന്ന സമയം.എത്രയും പെയ്ട്ടന്നു നാട് എത്തിയാല്‍ മതി എന്ന് പ്രാര്‍ഥിച്ചു കഴിഞ്ഞ നിമിഷങ്ങള്‍. അപ്പോഴാ അടുത്ത ശുഭ വാര്‍ത്ത‍,കല്കട്ടയില്‍ കൂടി ഒരു ദിവസം പോകേണ്ടി വരും. ഭുവനേശ്വര്‍ ഡെയിലി യില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ ഒരു യാത്ര,കൂടെ ഉള്ളത് ഒന്ന് മേഘാലയന്‍ സുഹൃത്ത്‌ മയി(അയമ്മയുടെയ് എ.ടി.എം കാര്‍ഡ് പണി മുടക്കില്‍ ആയ ടെന്‍ഷന്‍),നാട്ടില്‍ തിരിച്ചു എത്തിയിട്ട് മറ്റു ഒരു പാ...