Skip to main content

Posts

Showing posts from June, 2009

Ormayiley mazhakkalangal 11

Dew drops Originally uploaded by Deepa.Praveen "മഴയ്ക്ക് എല്ലായിടത്തും ഒരേ നിറവും മണവും ആണോ ആവോ?" ആരോട് എന്നില്ലതേ ഈ ചോദ്യം ചോദിച്ച മുത്തശിയാണു ആദ്യം എന്നേ മഴയേയ്‌ ഒരു അനുഭവമായി സ്നേഹിക്കാന്‍ പഠിപ്പിച്ചത്. അത് എന്നായിരുന്നു? ഇപ്പൊ തോന്നുന്നു ഒരുപാടു കാലങ്ങള്‍ക്കു മുന്‍പായിരുന്നു എന്ന്. എന്നില്ലേ ചെറിയ കുട്ടിയേയ്‌ എനിക്ക് നഷ്ട്ട പെടുന്നതിനും മുന്പ്. കോലായിലെ തൂണില്‍ ചാരിയിരുന്നു ഒരു ച്ചുട്ടിതോര്‍ത്തു മാറിനു കുറുകേ ഇട്ടു കണ്‍ തടത്തിനു മുകളില്‍ കൈ ചേര്ത്തു കറുത്ത് വരുന്ന പടിഞ്ഞാറേ മാനം നോക്കി, "കുട്ടിയേയ്‌ മഴ വരാറായി ട്ടോ ,മണ്ണിന്നു കയറു" എന്ന് പറയുന്ന സ്നേഹം. ഒന്നു ,രണ്ടു, മൂന്ന്..മഴതുള്ളി അങ്ങനെ പൊടി മണലില്‍ വീഴുകാണ്‌എന്ത് രസാണ് ആ മണം. ഉമ്മറത്ത്തേ ക്ക് മഴയേയ്‌ വിട്ടു കയറാന്‍ മനസ്സു മടിക്കുന്നു. "കുട്ടി ,ദ, പുതു മഴയില്‍ പാമ്പ് ഇറങ്ങുട്ടോ ,അവിടേ കളിചോണ്ട് നിന്നോ,ആദ്യത്തെ മഴയാ,സൂക്ഷിചില്ലച്ച പനി ഉറപ്പാ.പനി പിടിച്ച ഇസ്ക്കുളില്‍ പോകണ്ടല്ലോ അല്ലേ? ഇങ്ങട്ട് കയറു കുട്ടി ആ പെറ്റി കൊട്ട് മുഴുവന്‍ നനച്ചുല്ലോ നീ." ഏത് വിറയ്ക്കുന്ന വിരലുകളാണ് എന്റെ നനഞ്ഞ വിരലുകളി

ഞാന്‍ മരിക്കുന്നു

Fate Abstract Originally uploaded by Deepa.Praveen ഞാന്‍ മരിക്കുന്നു , പ്രണയത്തിന്റെ ഓരോ കലാശ കൊട്ടിലും ഞാന്‍ മരിക്കുന്നു. പുരുഷന്റെയ്‌ shvasam ചുണ്ടുകളില്‍ തട്ടുമ്പോള്‍, നാവില്‍ vaayikkari ചുവ്യ്കു‌ന്നു ഞാന്‍ മരിക്കുന്നു ഓരോ ചുമ്പനതിനുഒടുവിലും ദയാരഹിതമായി ഞാന്‍ കൊല്ല പെയടുന്നു പാതി മയക്കത്തില്‍ സിഗരട്ട് പുകച്ചുരുളുകള്‍ അകില്‍ പുകച്ചുരുളായി എന്റെ മുടി വിഴുങ്ങുന്നത് കണ്ടു ഞാന്‍ ഞെയ്ട്ടി ഉണരുന്നു.. മുറിഞ്ഞുപോയ മരണത്തിന്റെയ്‌ വഴി കണ്ടു എടുക്കാന്‍, വീണ്ടും ഞാന്‍ മയക്കതിന്റെയ്‌ കഥ പുസ്തക ഏടുകളില്‍ കടന്നു കൂടി എതോക്കയോ വഴികളില്‍ നഷട്ടെപെയ്ടുന്നു... ഞാന്‍ മരിക്കുന്നു എന്റെ ശരീരം ഉപയോഗിക്കപെയ്ടാത്ത രാത്രികളില്‍ ഞാന്‍ മരിക്കുന്നു, കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഇടയ്ക്ക് മിന്നിമറയുന്ന നഗ്ന നാരികള്‍ക്ക്‌ ചിറകു മുളക്കുന്നതും അവരേന്റെയ്‌ ശവമന്ച്ചം ചുമക്കുന്നതും സ്വപനം കണ്ടു ഞാന്‍ പുഞ്ചിരിക്കുന്നു.. കൃഷ്ണന്റെ പ്രണയം ഒഴുകിപോയ പുഴയാണ് എന്ന് എന്നിലെ രാധ പറയുന്നു.. പ്രണയം പൊടിന്ജനമ്ര്‍്ന്നപൂഴി മണ്ണ് ചവിട്ടി ഞാന്‍ സ്ത്രിത്വതിന്റെയ്‌ സ്മതലങ്ങളിലെയ്ക്ക് നടന്നു കയറുന്നു.. ഞാന്‍ മരിക്കുന്നു അപരിചിതമായ v

രാധേയയം

കണ്ണിരു വീണു കുതിര്‍ന്ന കവിള്‍ തടത്തില്‍ ചേര്തൂവേയക്കാന് ഒരു കവിള്‍ തടം ഇടനെഞ്ചിന്ടെയ് വിങ്ങലിനു കാതോര്‍ക്കാന്‍ മാറില്‍ അമരുന്ന തണുത്ത ചെവി ജന്മദൂഃഖം ചുവന്നു കറുത്ത് കാളിന്ധിയായി കാലിടയില് പ്രളയം സൃഷിട്ടുക്കുമ്പോള്‍ ഗര്‍ഭപാത്രത്തില്‍ എന്നപോലെ കുരുങ്ങി കിടക്കാന്‍ മറ്റു ഒരു ശരീരം തീര്ത്തു തരുന്ന ബഹ്യാവരണം ചൂടു ,ചൂര്... വെളിച്ചം വിട്ടുപോകാന്‍ മടിക്കുന്ന രാത്രിയെ നോക്കി ഇത്തിരി ഇരുട്ടില്‍ ഒളിക്കാന്‍, ഒന്നു സ്വയം വെളിപ്പെടാന്‍ കൊതിക്കുംപോ ശരീരത്തിന് മുകളില്‍ വന്നു വീഴുന്ന കനമുള്ള സ്നേഹം.. ഒരു ജന്മത്തില്‍ ഇത്ര ഏറെ കൃഷണ ഭാവങ്ങള്‍ പോരെ രാധക്ക്? മതി eന്നു പ്രണയം പറയുന്നു, യാഥാര്‍ത്ഥ്യം കനം തൂങ്ങിയ കണ്ണുകള്‍ കണ്ണാടിയില്‍ കാട്ടുന്നു..