Skip to main content

Posts

Showing posts from February, 2014
കസേരയിൽ ഒന്ന് കയറി കിട്ടാൻ  എന്തെല്ലാം അഗ്നി പരീക്ഷകൾ .. കയറി കിട്ടിയെന്നാലോ  കനക സിംഹാസനം 

Holly Hell ഇൽ നിന്ന് വായിക്കപ്പെടേണ്ടത്

കഴിഞ്ഞ കുറേ ദിവസങ്ങളിലായി വിവിധ മാധ്യമങ്ങളിൽ നിറയുന്ന ഒന്നാണ് Holly Hell എന്ന പുസ്തകവും അതുയർത്തുന്ന വിവാദങ്ങളും. പുസ്തകം വായിക്കത്തതിനാൽ ഇതുവരേയും ഒരു അഭിപ്രായ രൂപികരണത്തിനു ശ്രമിച്ചിരുന്നില്ല. എന്നാൽ  ഈ വിഷയം 'social media യിൽ ഉയർന്നപ്പോൾ മുതൽ ഇവിടേ കണ്ടുവരുന്ന ചില പ്രവണതകളെ കുറിച്ച് കുറിക്കാതെ വയ്യ. 1. a.Spiritual commercialization നും, Spiritual trade and abuse നും എല്ലാം അപ്പുറത്ത് ഈ വിഷയം മുന്നോട്ട് വയ്ക്കുന്നത് Institutionalized sexual abuse എന്ന crime നെയാണ്. താൻ പീഡിപ്പിക്കപ്പേടുകയും, അതേ സ്ഥലത്തുതന്നെ സമാന രീതിയിൽ ഉള്ള പീഡനങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു എന്ന് ഒരു വ്യക്തി പറയുമ്പോൾ അതിനേ കുറിച്ച് വസ്തു നിഷ്ട്ടമ്മായ അന്വേഷണം ആണ് ആദ്യം ഉണ്ടാവേണ്ടത് . അതിനുള്ള ശ്രമങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയ യിൽ നടക്കേണ്ടിയിരുന്ന്ത്. എന്നാൽ പ്രത്യക്ഷത്തിൽ ദൃശ്യമായത് ഈ വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നതാണ്. Media was/ is more eager to attack or defend the institution and its head. Where is the alleged abuser (sorry to use the word abuser ; I do agree, no one is a culprit unless proven beyond
കവിത എഴുതി ദുഃഖം തീർത്തു  ജീവിതത്തിന്റെയ് കള്ളത്തരങ്ങളിലേയേക്ക്  പടികൾ കയറി പോകുന്നു ചിലർ
ഒരു സ്വപ്നം... പെയ്തുതോര്‍ന്ന മഴ പോലെ സിത്താറിന്റെ  തന്ത്രികള്‍ താനെ മീട്ടും പോലെ ആരൊ മനമുരുകി പാടുന്ന ഗസ്സല്‍ പോലെ പക്ഷെ നേരം പുലര്‍ന്നു പോയല്ലൊ ആ സ്വപ്നം ബാക്കിയാക്കി 
എന്റെ വിദൂരനക്ഷത്രം, പുരാവൃത്ത സ്മൃതി, ഓര്‍മ്മകളിലെ നിഴലനക്കം അതു നീ ആയിരുന്നോ? ഞാന്‍ ഉറങ്ങുന്ന രാവില്‍, എവിടെയോ എനിക്കായി ഉറങ്ങാതിരുന്നതും ഉഴറിയ കണ്ണുകളുമായി ജാഗ്രതയൊടെ കാതോര്‍ത്തിരുന്നതുമായ എന്റെ കാവലാള്‍  നീ ആയിരുന്നൊ? ആ ഉറക്കുപാട്ടു നിന്റെതായിരുന്നോവോ? കല്‍ദൈവങ്ങള്‍ക്കു മുന്‍പില്‍ ഒന്നും അര്‍ധിക്കാതെ തൊഴുതുമടങ്ങുമ്പൊ എനിക്കായി കത്തിയെരിഞ്ഞ കര്‍പ്പൂരനാളവും നീയായിരുന്നൊ? നീ ആയിരുന്നുവൊ എന്റെ ഹൃദയധമനികളില്‍ ഞാന്‍ അറിയാതെ അലിഞ്ഞു ചേർന്ന  ചുവപ്പ്‌ എന്റെ പുഴയില്‍ ഞാന്‍ അറിയാത്ത ജലപുഷ്പം പുഴയില്‍ ഒടുങ്ങാന്‍ പുഴുടെ അഴങ്ങള്‍ തേടിയ യാത്രയില്‍ പിന്‍വിളിയായി പാദം പുണര്‍ന്ന കുഞ്ഞു ഓളം നീ ആയിരുന്നുവൊ? ആ അല്‍ഭുതം, അനാദിയായ സൂര്യന്‍ നീ ആയിരുന്നുവൊ??? എങ്കില്‍ നിനക്കായി ഞാന്‍ തരാം ജീവന്റെ കണ്ണീരു കൂട്ടികുഴച ഒരു ഉരുളചോറ് ഒപ്പം ഒരിത്തിരി കണ്ണീരിന്റെ ഉപ്പും   
നീ വിളിച്ചപ്പോൾ ഞാന്‍ മിഴി അടച്ചു കിടക്കുകയായിരുന്നു, ഒന്നും പറയാതെ നീ തിരികെ നടന്നു ഞാ‍ന്‍ മിഴിതുറക്കാഞ്ഞത് നീയെന്റെ കണ്ണീര്‍ കാണാതിരിക്കാനായിരുന്നു നിന്റെ നിശ്വാസങ്ങൾ  നിനക്കു മുൻപേയെന്റെ അറിഞ്ഞു  ഞാ‍ന്‍ നിന്റെ സമീപസ്തയായിരുന്നു  നീയെന്നെ കണ്ടില്ല, അറിഞ്ഞതുമില്ല  നീ കണ്ണുകള്‍ ഇറുകെ പൂട്ടിയിരുന്നു നീയും ഞാനും... എല്ലാ പുറം കാഴ്ച്ചകളും കണ്ടു  നമ്മുടെ ഉള്‍ കാഴ്ച്ചകൾ ഒഴിച്ച്  ഒരിക്കലും നാം നമ്മെ കണ്ടില്ലല്ലോ? നമ്മെ അറിഞ്ഞില്ലല്ലോ 
പ്രണയമുദ്രയായി നീ തന്ന  ചുംബനം ജീവമുദ്രയെങ്കിൽ  നാം വഴിപിരിയുമെന്ന ഓർമ്മ പോലും  മരണമുദ്രയാവുന്നു
"നമുക്ക് ഒരു തീർത്ഥാടനം പോകാം" "അവിടേയ്ക്ക് ?" "പുതിയ ഷോപ്പിംഗ്‌ മാള്ളിലെയ്ക്ക് " എല്ലാ വഴികളും ഷോപ്പിംഗ്‌ മാല്ലുകളിൽ അവസാനിക്കുന്നു