Skip to main content

Posts

Showing posts from July, 2012
ഓണം എത്തുന്നു എന്ന്, വേര്‍പ്പ് വിതച്ചു സ്വപ്നം കൊയ്യാന്‍ ഇരിക്കുന്ന  പെണ്ണ് പറയുന്നു  ഓണം എത്തുന്നു എന്ന്. നിലവിലാത്ത, വേവുന്ന  രാത്രികള്‍  പറയുന്നു  ഓണം അവരുടേത്‌ , കാലം ചുണ്ടില്‍ പുഞ്ചിരിയും പൊട്ടിച്ചിരിയും  ചാര്‍ത്തി കൊടുത്തവരുടെത്, തേക്കുപാട്ടില്‍ വേദന ചാര്‍ത്തിയവള്‍ക്ക്  ഓണം അന്യം, ഊഞ്ഞാല്‍  പാട്ട് അന്യം. അന്യമായ സ്വപ്നങ്ങള്‍ മെഴുക്കി, മിഴിനീര്‍ പൂക്കള്‍ പതിച്ച് , തുമ്പയും തുളസിയും ഇല്ലാതെ  ഇവര്‍ പൂക്കളം ഒരുക്കുന്നു.. ഇവര്‍, ജീവന്റെ ആദ്യാക്ഷരം എവിടെ രചിക്കപ്പെയ്ട്ടു എന്നറിയാത്തവര്‍ , ഇവര്‍ക്കാവട്ടെ എന്റെ ഓണപാട്ട്, എന്റെ കൂടെ പിറപ്പുകള്‍ക്ക്.

ഒഴിവാക്കപ്പെട്ടവരേ..

Deepam/Light , a photo by {deepapraveen very busy with work..back soon on Flickr. സുന്ദരമായ പാദുകങ്ങള്‍ക്ക്  വേണ്ടി എനിക്ക്  അഴുക്കു  നിറഞ്ഞ  വഴികളേ നിങ്ങളേ ഒഴിവാക്കാന്‍ ആവില്ല അവര്‍ പറയട്ടേ ഞാന്‍ അവരില്‍ ഒരാള്‍ അല്ലെന്നു, എറിഞ്ഞുടക്കപെയ്ട്ട  ബിംബങ്ങള്‍ എന്നെ കുത്തി നോവിക്കട്ടേ , കുനിയിരിക്കുന്ന കണ്ണും കാതുമില്ലാത്ത സത്യങ്ങള്‍ എന്നെ വിചാരണ ചെയ്യട്ടേ, ഋതുക്കള്‍ പകര്‍ത്തെടുത്ത  കാലം  അവശേഷിക്കുന്ന  പെണ്മയെ കാര്‍ന്നു തിന്നട്ടേ, എനിക്കിലും എനിക്ക്  വരാതെ  വയ്യ, കാണാതെ വയ്യ അറിയാതെ വയ്യ നിങ്ങളേ  ...ഒഴിവാക്കപ്പെട്ടവരേ

നാം

MAzha/raindrops in Anagallis arvensis blue/“Everything, absolutely everything on this earth makes sense, and even the smallest things are worthy of our consideration.” ― Paulo Coelho, The Witch Of Portobello , a photo by {deepapraveen very busy with work..back soon on Flickr. 1. നീ ഒരു കൌതുകം ആണ്... അത് തന്നേയ് ആണ് നീ എന്ന ഓര്‍മ്മപെടുത്തല്‍ തരുന്ന  സുഖവും അത് മായതിരിക്കാന്‍ ഞാന്‍ എനിക്കും നിനക്കും ഇടയില്‍  അര്‍ദ്ധ ഗര്‍ഭമായ ഒരു തിരശീല ഇട്ടിരിക്കുന്നു.. 2. നമുക്കിടയില്‍ പല പ്രഭാതങ്ങളും കടന്നു പോയിരിക്കുന്നു ഞാന്‍ നിന്നെ ഓര്‍ക്കാതെയും നീ എന്നെ ഓര്‍ക്കാതെയും ഇടയില്‍ നാം തട്ടി തടഞ്ഞ് ഒരേ ഗലിയില്‍ എത്തുന്നു, ഒരു ചിരി അടര്‍ത്തി പരസ്പരം വരവറിയിച് നാം അവരുടെതാവുന്നു, എന്റെ സാന്നിദ്ധ്യം അവരുടേത് നിന്റെ നിഴല്‍ നിന്റെതാകുന്നവരുടെതും, നമ്മുടെതോ? നാം നമുക്കായി മാത്രം നടത്തുന്ന നിഴല്‍ യുദ്ധങ്ങള്‍...... 3.

രാമ... അയനം..ഓര്‍മകളില്‍

മറ്റു ഒരു രാമായണമാസം കൂടി.  എനിക്കിത്  മഴയില്‍  നനയുന്ന കര്‍ക്കിടക സന്ധ്യകളുടെത് മാത്രമല്ല. നാവില്‍ ചോല്ലെറിന്റെ ചന്തം ആദ്യം ചാര്‍ത്തി തന്ന മുത്തശിയുടെ ഓര്‍മ്മകളുടെത് കൂടിയാണ് . ഞാന്‍ ആദ്യം കേട്ട കാവ്യ ഭംഗിയുടെ ഈണം, അതിന് ഭസ്മത്തിന്റെ  മണമുണ്ട്, ഒരു മുത്തശ്ശി മടിയുടേ ചൂടുണ്ട്. ചൊല്ലുന്ന വരികളുടെ താളത്തില്‍ പതിയെ ചലിക്കുന്ന ഒരു വലിയ ശരീരത്തില്  ഒട്ടിച്ചേര്‍ന്നിരിക്കുന്ന മൂന്നു വയസ്സുകാരിയുടേ ജാഗരൂഗമായ മനസ്സിന്‍റെ ചിത്രമുണ്ടത്തില്‍.    "ഇന്നു നീ കാനനത്തിനു പോയിടീല്‍  എന്നേയും കൊണ്ടുപോകേണം മടിയതേ " എന്ന് ചൊല്ലുമ്പോള്‍ മനസ്സിടറുന്ന ഒരമ്മ മനസ്സിനോട് ചേര്‍ന്നിരിക്കുന്ന കുഞ്ഞു മനസ്സ്. പിന്നീടുള്ള  അനവധി രാമ യാത്രകളിലൂടെ ആ കുഞ്ഞു നാവ്  ചൊല്ലി ഉറച്ചു. എങ്കിലും അക്ഷരപിശക് വരുന്ന മാത്രയില്‍ ഉമ്മറ കോണില്‍ കൈകൂപ്പി  കണ്ണടച്ചിരിക്കുന്ന ഒരു പഴമനസ്സ് അത് തിരുത്തി  ചൊല്ലിച്ചു. രാമായണം ഒരു കാവ്യമാണ്, അത്  ഒരു യാത്ര ആണ് എന്നും ,  എന്നും ആയാത്രയില്‍ ഭക്തിയും  വിഭകതിയും ഒരു പോലെ പ്രധാനമാണ്  എന്നും പറയാന്‍ ആ മുത്തശി ഭാഗ്യം ഉണ്ടായിരുന്നു  ആ കുട്ടിക്ക്. അവള്‍ പിന്നെ Nietzshe വരികളില്‍

വാക്ക്

“If you judge people, you have no time to love them.” ― Mother Teresa , a photo by {deepapraveen very busy with work..back soon on Flickr. എന്റെ വാക്കിന്  ഒടുവില്‍  നിന്റെ  വാക്കും നിന്റെ വാക്കിന് ഒടുവില്‍ എന്റെ വാക്കും തുടങ്ങുന്നു നമ്മുടേ വാക്കുകള്‍ കൂടികലരുമ്പോള്‍ അതുവരെ നിശബ്ദമായിരുന്നവര്‍ സംസാരിച്ചു തുടങ്ങുന്നു .

Mazha

“I understand once again that the greatness of God always reveals itself in the simple things.” ― Paulo Coelho, Like the Flowing River , a photo by {deepapraveen very busy with work..back soon on Flickr. അടരുന്ന മേഘ ദുഖങ്ങളെ , നിങ്ങള്‍ അറിയുക, നിന്മിഴി ചിമ്മി അടയുന്ന നിമിഷങ്ങളില്‍ ഭൂമിതന്‍ അനവധി ബധിര മോഹങ്ങളും അടര്‍ന്ന്  വീഴുന്നു .. .

അടരാന്‍ തുടങ്ങുന്ന മഴത്തുള്ളികള്‍ക്ക്‌ , മനസ്സുകള്‍ക്കും.

അടരാന്‍ തുടങ്ങുന്ന മഴത്തുള്ളികള്‍ക്ക്‌ , മനസ്സുകള്‍ക്കും. 'So the storm passed and every one is happy' Kate Chopin (1898), The Storm. അടരാന്‍ തുടങ്ങുന്ന മനസ്സുകളേ കുറിച്ച്  ഏറ്റവും സുന്ദരമായും,  തീവ്രമായും എഴുതിയത്  ചോപിന്‍ ആയിരുന്നു,തന്റേ 'The Storm' എന്ന ചെറുകഥയില്‍....  വന്യമായ  മഴക്കാറ്റുകള്          എന്നെ  ചിലപ്പൊഴെങ്കിലും  ചോപ്പിന്റെ കഥാപാത്രങ്ങളെ  ഓര്‍മിപ്പിക്കുന്നു. ബിബിയുടേ എന്ന 4 വയസ്സ് കാരന്റെ  കുഞ്ഞി കണ്ണുകളിലെ ആകുലത, ഭയം, അത്  മറച്ചും  അവന്‍ പ്രകടിപ്പിക്കുന്ന വീട്ടില്‍ ഒറ്റക്കായ  അമ്മയേ ഓര്‍ത്തുള്ള കരുതല്‍.. .. . അതിലേറെ  സുന്ദരമായി എങ്ങനേ ആണ്   അമ്മയോടുള്ള  ഇഷ്ട്ടം വരച്ചുകാട്ടാനാവുക ? തന്റെ പ്രിയതമയ്ക്ക്  ഏറേ പ്രിയമായ ഒരു കാന്‍ മീന്‍വാങ്ങി  കൊടും കാറ്റ് അടങ്ങും വരേ അതില്‍ മുറുകേ പിടിച്ചിരുന്നു  Bobinôt  എന്ന്  പറയുന്നിടത്ത്  ഒരു ഭര്‍ത്താവിന്  തന്റേ പ്രിയയോടുള്ള സ്നേഹവും പകര്‍ത്തിയിരിക്കുന്നു ചോപ്പിന്‍ അതിഭാവുകത്വങ്ങള്‍   ഇല്ലതെ തന്നെ. വരാനിരിക്കുന്ന കൊടുംകാറ്റിനേ കുറിച്ച്  ആദ്യം  Calixta അറിയുന്നില്ല  എന്ന്  പറയുന്നിടത്ത് , കഥയില്‍