Skip to main content

20.അത്‌ സൗഹ്രുദമായിരുന്നൂ...


അത്‌ സൗഹ്രുദമായിരുന്നൂ...

ഇലഞ്ഞി പൂക്കള്‍ കൊരുത്തുതന്ന
സൗഹ്രുദം..

നാട്ടു മാവിന്‍ ചുവട്ടിലെ കണ്ണിമാങ്ങകള്‍ പെറുക്കി ചെറിയ പൂപാവാടയില്‍ കൂട്ടിയിരുന്ന കാലത്തേ കൂട്ട്‌...

കുളത്തിലെ ഇളം ചൂടുള്ള വെള്ളത്തില്‍ കാലിട്ടിരുന്ന്...ഒരു ബാലരമയിലെ ലുട്ടാപ്പിയേയും കൂട്ടുസനെയും വായിച്ചത്ത്‌ ഞങ്ങള്‍ ഒന്നിച്ചായിരുന്നു...

ഐസ്‌ ഫ്രൂട്ട്‌ വാങ്ങാന്‍ കുന്നിറങ്ങിവരുന്ന ലാസ്സറുചേട്ടന്റെ തകരം മണക്കുന്ന സൈക്കളിനു കാത്തിരുന്നിരുന്നതും ഞങ്ങള്‍ ഒന്നിച്ചായിരുന്നു...

ദീപാരധനക്കുള്ള പൂക്കള്‍ ഇറുക്കുമ്പൊള്‍ നിറയെ പൂക്കുന്ന ചെമ്പരത്തിയില്‍ നിന്ന് ചുവന്ന പൂക്കള്‍ പൊട്ടിച്ച്‌ പൂക്കുടയില്‍ ഇട്ട്‌ തന്നിരുന്നതും...
തൊഴുത്‌ മടങ്ങും വരെ
അമ്പലത്തിന്റെ മുന്‍പിലെ ചെമ്പകത്തറയില്‍..ചെമ്പക പൂക്കള്‍കൊണ്ട്‌ കൂടാരമുണ്ടാക്കി കാത്തിരുന്നത്തും ഒരു സൗഹ്രുദമായിരുന്നു...
അവളെ ഞാന്‍ ഒരു പേരിട്ടു വിളിച്ചു...

"ചെമ്പകക്കുട്ടി"

അവള്‍ എന്റെ കളിചെങ്ങാതിയായിരുന്നു...ആ പെണ്‍പള്ളികൂടത്തിലെ മുന്‍ നിരയില്‍ കൈ ചേര്‍ത്ത്‌ പിടിച്ചിരുന്ന കൊച്ചു പെണ്‍കുട്ടികള്‍ ഞങ്ങളായിരുന്നു...

കുമ്പസാര രഹസ്യം പോലെ അവള്‍ പറഞ്ഞിരുന്ന വലിയ സ്വകാരിയങ്ങളില്‍... പപ്പയൊടു പറഞ്ഞ കൊച്ചു കള്ളങ്ങളും..മമ്മി അറിയാതെ കളിക്കാന്‍ പൊയത്തും...പാര്‍തിധിചു എന്നു അമ്മാമ്മ(മുത്തശി)യൊടു കള്ളം പറഞ്ഞതും..എല്ലാം..എല്ലാം ഉണ്ടായിരുന്നു...
ഞങ്ങളുടെ കൊച്ച്‌ ലോകത്തെ സന്തോഷങ്ങളില്‍...ഞങ്ങളെ പേടീപ്പിചിരുന്നത്‌..ഞങ്ങളുടെ പഴയ പള്ളി സ്കൂളിന്റെ പിറകിലെ വലിയ സേമിത്തേരിയായിരുന്നു..
എപ്പൊഴും ചിരിക്കുന്ന...ഒന്നിനെയും പേടിയില്ലത്ത ചെമ്പകകുട്ടി എന്തു കണ്ടാലും പേടിക്കുന്ന ഈ എന്നെയും വലിചു കൊണ്ട്‌ ഒടിയിരുന്നതു ആ സേമിത്തെരിയുടെ പിറകില്‍ എത്തുമ്പൊള്‍ മാത്രമയിരുന്നു...
ഒരിക്കല്‍ മഴയിലൂടെ ഓടി ആ വിജിനതക്കു പിറകിലെ വഴിയില്‍ വീണതും മുട്ട്‌ പൊട്ടിയതും..
പിന്നെ എന്റെ ബാഗും കുടയും ചോറ്റ്‌ പാത്രവുമൊകേ തന്റെതിനൊപ്പം മാറൊട്‌ അടുക്കി അവള്‍ ഓടിയതും സൗഹ്രുദമായിരുന്നു...

പിന്നിട്‌ കിഴക്കന്‍ മലയിലെ എതൊ ഒരു പോസ്റ്റ്‌ ഓഫീസ്ന്റെ മുദ്ര ചാര്‍ത്തി കുറചുകാലം കര്‍ത്താവിന്റെ നാമത്തില്‍ വന്നിരുന്ന ആ നീല കത്തുകള്‍ അതും സൗഹ്രുദമായിരുന്നു...

എങ്കിലും എപ്പൊഴൊ ഓര്‍മയുടെ പൊടിപിടിച്ച എതൊ അറയില്‍ ആ കുട്ടി ഉടുപ്പുകാരി കയറി ഒളിചത്തും

വര്‍ഷങ്ങള്‍ക്കിപ്പുറം..ഒരു തീവണ്ടി യാത്രയില്‍ കുലുങ്ങി ചിരിക്കുന്ന ഒരു മെല്ലിച്ച കണ്ണാടിക്കാരി ഓടി അടുത്തെതികെട്ടി പിടിച്ചതും....ഒടുവില്‍...യാത്ര പറഞ്ഞു പിരിയുമ്പൊള്‍ ഒരു കൊചു ബെബിള്‍ എന്റെ കയ്യില്‍ അമര്‍ത്തി..നിന്റെ പൂജകളിലും പാര്‍ധനകളിലും ഞാന്‍ ഉണ്ടാവണെ ആമി എന്നു പറഞ്ഞു കണ്ണു നിറചതും സൗഹ്രുദമായിരുന്നു...

ഇന്ന് ഒരു പാടു നാളിനപ്പുറം നാട്ടിലെ എന്റെ കൊചു വീട്ടിലെ അവധി ദിനം...
ഞാന്‍ ഒരു പാടു ആഗ്രഹിച ഒരു ചെമ്പക തൈ കാത്തുവയ്ചു എന്റെ അമ്മാവി വിളിക്കുന്നു
വേഗം ചെല്ലണം...
കാലങ്ങള്‍ക്കപ്പുറം ഞാന്‍ വീണ്ടും ആ പള്ളി സെമിത്തെരിയുടെ പിറകിലെ എളുപ്പ വഴിയിലെയ്ക്ക്‌ ...
അറിയാത്ത..എന്തിനു എന്നു അറിയാത്ത ഒരു പേടി...
ഓടിയാലൊ???
മോശം...
സ്മെത്തെരിയുടെ വാതില്‍ ...കുന്തിരിക്കതിന്റെ മണം...പതിഞ്ഞ പ്രര്‍ധന..ആരൊ യാത്രയാവുകയാണു...
അറിയാതെ..നോക്കി..എന്റെ കയ്യില്‍ മുറുക്കെ പിടിച്ച്‌ പള്ളി പറമ്പിലെക്ക്‌ എത്തി നോക്കി ചെമ്പകകുട്ടി ഉണ്ടോ??? ഇല്ല..
പള്ളി നട ഇറങ്ങി ആരൊക്കയോ വരൂന്നു...
"എന്നാലും എന്തു ചെറുപ്പമായിര്‍ന്നു...ബീഹാറില്‍ നേഴ്സായിര്‍ന്നു...അപ്പന്‍ *****കുടുംബതിലെയാ..അവരുടെ ഇടവകെല്‍ എമ്മാതിരി..ചത്ത്‌ തുങ്ങളെ അടക്കത്തില്ല..തൂങ്ങി ചത്തതല്ലെ???..."

ഇല്ല...
കൂടുതല്‍ ഒന്നും ഞാന്‍ കേള്‍ക്കണില്ല...
ആദിയമായി ..ആദിയമായി ...ആ സെമിത്തെരിയിലെ പച്ച മണ്ണീല്‍ ഞാന്‍ കൈ തൊട്ടു...
ആദിയമായി ഞാന്‍ ആ സെമിത്തൈരിയുടെ അകം കണ്ടു അവിടെ ഒരു ചെമ്പകം പൂത്തു നില്‍ക്കുന്നു...
മഴപൊലെ പൂ പൊഴിക്കുന്നു...
മണ്ണിനായി..ചെങ്ങതിക്കായീ
അതും സൗഹ്രുദമാണ്ണ്‍...
അറിയതെ... പൊയ... പറയാതെ പോയ...സങ്കീര്‍ത്തനങ്ങളുടെ... സൗഹ്രുധം.


snap courtesy
http://flickr.com/photos/freemind

Comments

വായിച്ചു, ഹൃദയം നൊന്തു.
Sreejith said…
Nalla souhridangal mannadiyunnathu vedana thanne aanu...

nannayi..
അരളിപ്പൂവിന്റെ നൈര്‍മല്യമുള്ള സൗഹൃദത്തെ നന്നായി എഴുതിയിരിക്കുന്നു, ഒടുവില്‍ മനസ്സില്‍ ഒരു കുഞ്ഞു നൊമ്പരവും ബാക്കിയായി.
വളരെ നന്നായിരിക്കുന്നു ഈ ദുഖത്തിലവസാനിച്ച സൌഹൃദത്തിന്റെ കഥ. ആശംസകള്‍.
ശ്രീ said…
ഒരു നല്ല സൌഹൃദത്തിന്റെ കഥ...
നന്നായിരിക്കുന്നു....
Anonymous said…
pakuthiyil enikku ulkulirundakki....
pinne oru murivumayi ethiya andyam..

is tat the bible u still hav wit u ?/
Anonymous said…
its something beyond words..............
deepz said…
സൌഹൃദങ്ങള്‍ നഷ്ടപെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം...