Skip to main content

Posts

കവിതയുടെ റാന്തൽ കൊരുത്തിട്ട  രാവിനായി കാക്കുകയാണോ  നമ്മൾ അന്യരായ പ്രണയികൾ? അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ  പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ  മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?

കറുപ്പിന്റെ കാൽവരികൾ *********

കറുപ്പാണ്.. പക്ഷേ കരുത്തുണ്ട് ഉൾക്കരുത്ത് . കറുപ്പാണ്.. അതിനാൽ തന്നെ മാറ്റിനിറുത്തപ്പെട്ടിട്ടുണ്ട്. മാറ്റി നിറുത്തിയവർ, ഉത്തരേന്ത്യൻ ഗോസായിമാരായിരുന്നില്ല സ്വന്തം ചോരയും, അടുപ്പങ്ങളുമായിരുന്നു. കറുപ്പാണ്, എന്ന് പറഞ്ഞു വിവാഹകമ്പോളത്തില്‍  വില കുറച്ചിട്ടത് കൊച്ചമ്മയായായിരുന്നു. കറുപ്പാണ് എന്ന് പറഞ്ഞു ഒപ്പനയിലെ മണവാട്ടിയെ മാറ്റിയത് സ്കൂൾ ടീച്ചറായിരുന്നു. അപകർഷതാബോധത്തോടെ സ്വന്തം ശരീരത്തെ നോക്കാൻ പ്രേരിപ്പിച്ചത് ചില കൂട്ടുകാരായിരുന്നു. നിറഞ്ഞതു കരിമഷി എഴുതാതെ കറുത്ത കണ്ണായിരുന്നു. ആ കണ്ണ് തുടച്ചു ചേർത്ത് പിടിച്ചു, കാരിരുമ്പിന്റെ കരുത്തുള്ള കുട്ടിയാണ് നീ എന്ന് പറഞ്ഞ ടീച്ചറമ്മ, കറുപ്പിനുള്ളിൽ തെളിമയുള്ള മനസ്സിലെ എന്ന് പറഞ്ഞ കൂട്ടുകാരൻ, ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരാളായി ആൾകൂട്ടത്തിൽ ഇരുന്നു ചർച്ചയ്ക്കു ഒടുവിൽ സദസ്സ് തനിക്കു നേരെ തിരിഞ്ഞിരിക്കുന്നു എന്നറിഞ്ഞ പെൺകുട്ടിയെ ചേർത്ത് പിടിച്ചു ഇവളെന്റെ ചെങ്ങാതിയാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ സൗഹൃദം കൈക്കുള്ളിൽ കറുത്ത മുഖമെടുത്തു പറഞ്ഞു. "You beat the white & I am proud of you" കറുപ്പാണ്, മാറ്റി നിറുത്തിയവർ മനുഷ്യരാണ് കറുപ്പാണ് ചേർത്ത് ...

ഒരു വിഷുക്കണി(പ്രേമലേഖന)യോർമ്മ..

വിഷു തീർച്ചയായും ഓർമ്മകളുടെതു കൂടിയാണ്. അമ്മിണികുട്ടിയ്ക്കും അങ്ങനെതന്നെയെന്നു കഴിഞ്ഞ കുറച്ചു ദിവസായി ഇടുന്ന സെന്റിപോസ്റ്റുകൾ കൊണ്ടും മനസിലായിട്ടുണ്ടാവുല്ലോ. എന്നാൽ ചില വിഷു ഓർമ്മകളിൽ എങ്കിലും അമ്മിണികുട്ടി സ്വന്തം ('കുരുട്ട്') ബുദ്ധിയിൽ വിരിഞ്ഞ ചില ആശയങ്ങളുടെ ആവിഷ്ക്കാരവും അതിന്റെ അനന്തരഫലങ്ങളുമോർത്ത് കൃതാർഥയാവാറുണ്ട്. എന്നാൽ ചിലപ്പോൾ അതിൽ ഭാഗഭാക്കാവുന്ന (ബലിയാടാകുന്ന) ചിലർക്ക് ആയുഷ്ക്കാലത്തേയ്ക് ഓർത്തിരിക്കാൻ വേണ്ടുന്ന ചില ഓർമ്മകളും ഇത്തരം വിഷുക്കാലങ്ങൾ കൊടുത്തിട്ടുണ്ട്. ഇത് അങ്ങനെ ഒരു സ്പെഷ്യൽ കണിയെകുറിച്ചാണ് ഈ കുറിപ്പ് . *** അതിനു മുൻപ് കഥയുടെ പശ്ചാതലം പറയാം. ഇതിലെ നായകൻ മുൻ കുറിപ്പുകളിലൂടെയും അല്ലാതെയും ചിലർക്കെങ്കിലും പരിചയമുള്ള നമ്മുടെ ബാല്യകാല തോഴൻ മാത്തുക്കുട്ടിയാണ്‌ (അതെ മാപ്പു കഥയിലെ മാത്തുക്കുട്ടി). ആ സ്കൂൾ വർഷത്തിൽ മാത്തുകുട്ടിയ്ക് ഒരു കൊച്ചു സുന്ദരിയോട് പ്രണയം തുടങ്ങിയിരുന്നു. എന്നാൽ ഈ പ്രണയത്തിനു ചെറുതെങ്കിലും ഒരു ഗ്രീൻ സിഗ്നൽ കിട്ടുന്നത് സ്കൂൾ പൂട്ടുന്നതിനു തൊട്ടു മുൻപും. മാത്തുണ്ണിയെ തീവ്ര വിരഹത്തിലാഴ്ത്തി രണ്ടു മാസത്തെ സ്കൂൾ പൂട്ട്. പെട്ടെന്ന് ...

മാംസനിബദ്ധമായിരുന്നോ നമുക്ക് ആമിയോടുള്ള സ്നേഹം? (Published in Pennidam )

മാംസനിബദ്ധമായിരുന്നോ നമുക്ക് ആമിയോടുള്ള സ്നേഹം? ************************************************************ മാധവികുട്ടി/ കമലാ സുരയ്യ/ ആമിയായി മഞ്ജു വാര്യർ അഭിനയിക്കുന്ന സിനിമാ പോസ്റ്റർ പുറത്തു വന്നതുകൊണ്ട് സോഷ്യൽ മീഡിയയിൽ നിറയുന്ന അഭിപ്രായപ്രകടനങ്ങൾ കാണുമ്പോൾ തോന്നിപ്പോകുന്നു, മാധവിക്കുട്ടിയുടെ രൂപത്തെയായിരുന്നോ നമ്മൾ സ്നേഹിച്ചിരുന്നത്? ‘മാംസ നിബന്ധമായിരുന്നോ ആമിയോട് നമുക്കുള്ള സ്നേഹം?’ അതുകൊണ്ടാവുമല്ലോ ആമിയുടെ രൂപസാദൃശ്യത്തിലേക്ക് മറ്റൊരാളെ അതുപോലെ മനസുകൊണ്ട് വാർത്തു വെയ്ക്കാനുള്ള ഈ വെമ്പൽ. സിനിമ പുറത്തിറങ്ങിക്കഴിഞ്ഞ്, നാം വായിച്ചറിഞ്ഞ നാം മനസ്സിൽ വരച്ചിട്ട ‘ആമി’യായി പകർന്നാടാൻ മഞ്ജുവിന് കഴിഞ്ഞില്ല എങ്കിൽ പോലും നമുക്കു മഞ്ജുവിനെ കുറ്റപ്പെടുത്താനാവില്ല. കാരണം നമ്മളിൽ ഓരോരുത്തർക്കും ആമി ഓരോ രൂപത്തിലാണ്... അവർ ചിലർക്ക് എഴുത്തുകാരിയാണ്..... ചിലർക്ക് അസാമാന്യ പ്രതികരണശേഷിയുണ്ടായിരുന്ന ഒരു വ്യക്തിയാണ്... ചിലർക്ക് വളരെ ദുര്‍ബലയും ഭ്രാന്തമായ തെരഞ്ഞെടുപ്പുകളും നടത്തിയ സ്ത്രീയാണ്.... ചിലർക്ക് അമ്മയെപോലെയാണ്.... ചിലർക്ക് വായനയുടെ കാവലാൾ ആണ്.... ചിലർക്ക് എഴുത്തിന്‍റെ പ്രചോദ...

നമ്മുടെ ചിരികൾ വേദനിപ്പിക്കുന്നവർ. *********************************

കാലത്തു ദേഹം നുറുങ്ങുന്ന ശരീരവേദനയും അടക്കി പിടിച്ചാണ് സർജറി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഡോക്ടർസ് ക്ലിനിക്കിൽ എത്തിയത്. ഇവിടുത്തെ ഒരു രീതി അനുസരിച്ചു നമ്മുടെ രോഗം ആദ്യം സ്ക്രീൻ ചെയ്തു ചെറിയ രോഗങ്ങൾക്കു മരുന്ന് തരുകയും രോഗത്തിന്റെ കാഠിന്യമനുസരിച്ചു വിവിധ ആസ്പത്രികളിലേയ്ക് റഫർ ചെയ്യുകയുമാണ് പതിവ്. ഈ ഡോക്ടർസ് ക്ലിനിക് അപ്പോയ്ന്റ്മെന്റ് കിട്ടുക തന്നെ നല്ല ബുദ്ധിമുട്ടുളള കാര്യമാണ്. അത് പോലെ ശരീരകഅസ്വസ്ഥതകൾ ഉണ്ടെങ്കിൽ മാത്രമേ അവർ സന്ദർശനാനുമതി തരൂ. ഇത് പറയാൻ കാരണം അത് കൊണ്ട് തന്നെ അവിടെ ഇരിക്കുന്നവർ എന്തെങ്കിലും തരത്തിൽ ഒരു ശാരീരിക ബുദ്ധിമുട്ടുള്ളവരാകും എന്ന് പറയാനാണ്. നമ്മൾ ഈ ക്ലിനിക്കിൽ എത്തിയാൽ അവിടെ സ്ഥാപിച്ച മിഷ്യനിൽ നമ്മുടെ പേര് ലോഗ് ഇൻ ചെയ്യാം അപ്പോൾ അപ്പോയ്ന്റ്മെന്റ് കൺഫേം ആകും. പിന്നെ നമ്മുടെ സമയമാകുമ്പോൾ അവിടുത്തെ സ്ക്രീനിൽ നമ്മുടെ പേരും ഡോക്ടറുടെ പേരും പോകണ്ടേ റൂം നമ്പറും തെളിഞ്ഞു വരും. അത് വരെ നമുക്കു വേദന കടിച്ചു പിടിച്ചു ഇരിക്കുകയോ, അവിടെയുള്ള മാസിക വായിക്കുകയോ, ചുറ്റുമുള്ളവരെ കത്തി വെച്ച് വെറുപ്പിക്കുകയോ ആവാം. സാധാരണ ആരോടെങ്കിലും ഒന്ന് സംസാരിക്കാനോ ഒന്ന് ചിര...

ഒരു മാപ്പ് ഉണ്ടാക്കിയ കഥ: ...............................

കൊല്ലം കുറെ മുൻപാണ്... എന്ന് വെച്ച് അത് ദിനോസറുകളും ഈയാമ്പാറ്റകൾക്കും മുൻപൊന്നുമല്ലട്ടോ അമ്മിണികുട്ടി ഇസ്കൂളിൽ പഠിക്കുന്ന കാലം..അത്രയും പുറകോട്ടു പോയ മതി. ഒരു പരീക്ഷാ കാലം. പരീക്ഷാക്കാലം പൊതുവെ നമ്മുടെ കുട്ടിക്ക് അത്ര പിടുത്തമില്ലാത്ത കാലമാണ്. പരീക്ഷാ പേടിയൊന്നും കാര്യമായി ഏശാറില്ലെങ്കിലും. ആ സമയത്തും കുളത്തിൽ ചാട്ടവും, പേരയിലും ചാമ്പയിലും കടപ്ലാവിലും വലിഞ്ഞു കയറലും തന്നെയാണ് ജീവിതത്തിലെ പ്രധാന കർത്തവ്യങ്ങൾ. പിന്നെ മിച്ചം സമയം ഉണ്ടെങ്കിൽ വല്ലതും വായിക്കും. പഠിക്കാനുള്ള വിഷയങ്ങളിൽ സാമാന്യം ഭേദപ്പെട്ട വിഷയങ്ങളെ എങ്ങനെ വരുതിക്ക് വരുത്താം എന്നതിനെകുറിച്ച് കുട്ടിക്ക് ഏകദേശ ധാരണയുണ്ട്. എന്നാൽ കുട്ടിയെ കുഴപ്പിക്കുന്ന വിഷയം ഹിന്ദി ആണ് ( ഹിന്ദി ഭാഷയും അമ്മിണികുട്ടിയുമായുള്ള വിവിധ കാലഘട്ടങ്ങളിലെ തട്ടിയും മുട്ടിയും ബന്ധത്തെ കുറിച്ച് ഒരു ഖണ്ഡകാവ്യത്തിന് സ്കോപ്പുള്ളതു കൊണ്ട് ആ കഥാ'കഥനം' മറ്റൊരിക്കൽ ആവാം). ഹിന്ദിയുമായി ദുഷ്മൻ ബന്ധം തുടർന്ന് വന്നപ്പോ ദാ കേരള സർക്കാർ പാഠ്യപദ്ധതിയിൽ അടുത്ത കീറാമുട്ടിയെടുത്തിടുന്നു. മാപ്പു വരച്ചു സ്ഥലങ്ങൾ അടയാളപ്പെടുത്തുക!!! നേരെ ഒരു വര വരച്ചാൽ അ...

I write

I write when I bleed, I shred the blue blood, All over my scrap-book, Yet I can't read the lines... It is filled with others (true) colors.