Skip to main content

നമ്മുടെ ചിരികൾ വേദനിപ്പിക്കുന്നവർ. *********************************


കാലത്തു ദേഹം നുറുങ്ങുന്ന ശരീരവേദനയും അടക്കി പിടിച്ചാണ് സർജറി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഡോക്ടർസ് ക്ലിനിക്കിൽ എത്തിയത്.
ഇവിടുത്തെ ഒരു രീതി അനുസരിച്ചു നമ്മുടെ രോഗം ആദ്യം സ്ക്രീൻ ചെയ്തു ചെറിയ രോഗങ്ങൾക്കു മരുന്ന് തരുകയും രോഗത്തിന്റെ കാഠിന്യമനുസരിച്ചു വിവിധ ആസ്പത്രികളിലേയ്ക് റഫർ ചെയ്യുകയുമാണ് പതിവ്. ഈ ഡോക്ടർസ് ക്ലിനിക് അപ്പോയ്ന്റ്മെന്റ് കിട്ടുക തന്നെ നല്ല ബുദ്ധിമുട്ടുളള കാര്യമാണ്. അത് പോലെ ശരീരകഅസ്വസ്ഥതകൾ ഉണ്ടെങ്കിൽ മാത്രമേ അവർ സന്ദർശനാനുമതി തരൂ.
ഇത് പറയാൻ കാരണം അത് കൊണ്ട് തന്നെ അവിടെ ഇരിക്കുന്നവർ എന്തെങ്കിലും തരത്തിൽ ഒരു ശാരീരിക ബുദ്ധിമുട്ടുള്ളവരാകും എന്ന് പറയാനാണ്.
നമ്മൾ ഈ ക്ലിനിക്കിൽ എത്തിയാൽ അവിടെ സ്ഥാപിച്ച മിഷ്യനിൽ നമ്മുടെ പേര് ലോഗ് ഇൻ ചെയ്യാം അപ്പോൾ അപ്പോയ്ന്റ്മെന്റ് കൺഫേം ആകും. പിന്നെ നമ്മുടെ സമയമാകുമ്പോൾ അവിടുത്തെ സ്ക്രീനിൽ നമ്മുടെ പേരും ഡോക്ടറുടെ പേരും പോകണ്ടേ റൂം നമ്പറും തെളിഞ്ഞു വരും.
അത് വരെ നമുക്കു വേദന കടിച്ചു പിടിച്ചു ഇരിക്കുകയോ, അവിടെയുള്ള മാസിക വായിക്കുകയോ, ചുറ്റുമുള്ളവരെ കത്തി വെച്ച് വെറുപ്പിക്കുകയോ ആവാം. സാധാരണ ആരോടെങ്കിലും ഒന്ന് സംസാരിക്കാനോ ഒന്ന് ചിരിച്ചു അന്തരീക്ഷത്തിനു അയവു വരുത്താനോആണ് ശ്രമിക്കാറ്. ഇന്ന് അതിനു പോകാതെ എന്നിലേയ്ക്ക് തന്നെ ഒതുങ്ങി ഇരികുകയിരുന്നു.
എന്റെ അടുത്ത് ചൈനയിൽ നിന്നോ മറ്റോ ഉള്ള ഒരു കുടുംബമാവണം. കൂടെയുള്ള സ്ത്രീക്കാണ് എന്ന് തോന്നുന്നു വയ്യഴിക. അവരുടെ മുഖം ഇടക്കിടയ്ക് വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു.
ഞാൻ വീണ്ടും ഫേസ്ബുക്കിൽ ICU വിന്റേ പേജ് തിരഞ്ഞു മനസ്സ് ഏതൊക്കെയോ ചിരിചിന്തകളിൽ കൊരുത്തിടാൻ ശ്രമിക്കുകയും.
അപ്പോഴാണ് ഒരു ബഹളം. റിസപ്‌ഷനിസ്റ് ഒരു പേര് വിളിക്കുന്നു. അവിടെ ഇരുന്നവർ എന്നെ ചൂണ്ടികാണിക്കുന്നു, എന്നെയാണ് വിളിക്കുന്നത് എന്ന അർഥത്തിൽ, 'ഞാൻ പറഞ്ഞു അല്ല, അപ്പോൾ എല്ലാവരുടെയും ശ്രദ്ധ മറ്റേ സ്ത്രീയിലായി' നേഴ്സ് റൂം ഇൽ നിന്ന് ഇറങ്ങി വന്നു അവരെയും കൂട്ടി അകത്തു പോയി. ആ സ്ത്രീയുടെ വെപ്രാളവും നിസ്സഹായതയും, സ്വന്തം പേര് വിളിക്കുമ്പോൾ (തെറ്റായി ആവാം വിളിച്ചിട്ടുണ്ടാവുക - വിദേശീയർ നമ്മുടെ പേരുകൾ ഉച്ചരിക്കുമ്പോൾ മിക്കപ്പോഴും തെറ്റുവരാം) അത് സ്വന്തം പേരാണ് എന്ന് തിരിച്ചറിയപ്പെടാതെ പോയതിലുള്ള ജാള്യതയും, അവർ വേദനയിലും കൂടുതൽ ചുരുങ്ങുന്നതായി തോന്നി.
അവർക്കു പിന്നിൽ പൊട്ടിച്ചിരികളും അടക്കി ചിരികളുമായി ഇതര രോഗികളും. ആ ചിരികളിലേയ്ക്ക് അവർ ഒന്ന് തിരിഞ്ഞു നോക്കി. അവരുടെ കണ്ണ് നിറഞ്ഞിരുന്നു എന്റെയും. മനസുകൊണ്ടു കണ്ണൊന്നടച്ചു ഞാൻ സാരമില്ല എന്ന് പറഞ്ഞു അവരതു കേട്ടോ ആവോ?
എന്റെ ഊഴം വന്നപ്പോൾ എന്റെ പുറകിലും ചിരികൾ മുഴങ്ങിയോ എന്നെനിക്കറിയില്ല.
പക്ഷെ ഒന്നറിയാം ഇത്തരം ചുണ്ടുകോട്ടിയ അനേകം ചിരികൾക്കു ഇടയിലാണ് നാം ജീവിക്കുന്നത്.
പുഞ്ചിരി എന്ന ഏറ്റവും മനോഹരമായ സ്നേഹമാർഗ്ഗം നൽകാൻ കഴിയുന്ന അതെ ചുണ്ടുകൾകൊണ്ട് നാം മനുഷ്യനെ മുറിപ്പെടുത്തുന്ന ചിരികൾ ചിരിക്കുന്നു...
ഏറ്റം ക്രൂരമായ ആയുധങ്ങളിൽ ഒന്ന്, ആഴത്തിൽ ആഴത്തിൽ പതിയുന്നത്.
DeepaPraveen
# പറയാതെവയ്യ

Comments

Popular posts from this blog

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

നിത III

  നിതയുടെ ജീവിതമാണ് കഴിഞ്ഞ കുറിപ്പിൽ എഴുതിയതു..അത് അനേകം നിതമാരുടെ ശബ്ദമായി തുടരുന്നു. പ്രമീളദേവിയുടെ അനുഭവത്തിൽ നിന്നാണ് നിതയെ ഓർത്തെടുത്തു അത് ഇവിടെ കുറിച്ച് തുടങ്ങിയത്. കുറച്ചു വര്ഷങ്ങളായി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്തത് കൊണ്ട് ആരെങ്കിലും ഇത് വായിക്കുമോയെന്ന് പോലും ഉറപ്പില്ലായിരുന്നു. എന്നാൽ എവിടെയെങ്കിലും ഒരു നിതയോ ഒരു പ്രമീള ദേവിയോ ഉണ്ടെങ്കിൽ അതിൽ ഒരാളെങ്കിലും ഇത് വായിക്കണെമെന്നെ തോന്നിയുള്ളൂ. പക്ഷെ എന്നെ തേടി വന്ന മെസ്സേജുകളും കുറിപ്പുകളും നമ്മുടെ ഇടയിൽ എത്രയോ നിതമാരുണ്ടെന്നു അവർ നിശബദമാക്കപ്പെടുന്നത് ഏതാണ്ട് ഒരേ സാമൂഹിക കുടുംബവ്യവസ്ഥകളിലാണെന്നും എന്നോട് കഴിഞ്ഞ കുറെ ദിവസങ്ങളിൽ പറഞ്ഞു കൊണ്ടേയിരിക്കുന്നു. പലപ്പോഴും ഈ ഗാർഹിക പീഡനങ്ങളെ അതിന്റെ മാനസിക സംഘർഷങ്ങളെ അനിയന്ത്രിതമാക്കാൻ സഹായിക്കുന്നത്, ഇത്തരം കുറ്റവാളികളുടെ കുറ്റവാസനയുള്ളവരുടെ ഒപ്പം കൂടുന്ന ഫ്ലയിങ് monkeys എന്ന് വിളിക്കപ്പെടുന്ന സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും ഇടപെടലാണ് എന്ന വേദനയാവർത്തിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ച പെൺകുട്ടികൾ ഏറെയും പറഞ്ഞത് ഈ ചുറ്റിനുമുള്ള ഉപഗ്രഹങ്ങളെയാണ് അവർ പലപ്പോഴും അവരുടെ പാനിക്...

ഏറെ പ്രിയപ്പെട്ട നിനക്കായി

നീ എന്ന ജീവന്റെ അഗ്നിയാവുന്നത് ഞാന്‍ എന്ന വാഴ്വിന്റെ നേരര്‍ദ്ധമല്ലെ? ഒരോതുടിപ്പും കിതപ്പും കുതിപ്പും..... യാനങ്ങളിലേ വിയര്‍പ്പിന്‍ ചവര്‍പ്പും...... എന്റെ കണ്ണീര് കൊളുത്തികിടക്കുന്ന വെളുത്ത വ്രുത്തതിന്‍ കറുത്ത സത്യങ്ങളും...... എനെ ഉറക്കികിടത്താന്‍ കൊതിക്കും നേര്‍ത്തുവിളറിയ വയറിന്‍ തണുപ്പും... ആരൊരാള്‍ കാത്തു വെയ്പ്പു എനിക്കായി? ആരെന്റെ നെറുകയില്‍ ചുണ്ടമര്‍ത്തുന്നു? എത് കരങ്ങളില്‍ ഞാന്‍ ലയിക്കുന്നു? ആരെന്റെ കാ‍തില്‍ നാമക്ഷരം ചൊല്ലുന്നു? ഏത് മിഴിയില്‍ ഞാന്‍ മാണിക്ക്യമാവുന്നു? ജീവ്ന്റെ അര്‍ദ്ധവും വ്യാപ്ത്തിയുമാവുന്നു? നീയണതെല്ലാം ഞാന്‍ എന്ന വാഴവ് നീയാണതമേ..ഞാന്‍ എന്ന സത്യം നിനക്കയി ഞാന്‍ തഥാഗതയാകാം ആത്മാവില്‍ നിന്നെ ചിരം പ്രതിഷ്ടിക്കുവാന്‍ സ്വപനങ്ങളില്‍ നിന്നെ ഗര്‍ഭം ധരിക്കാം എങ്കിലും ഭദ്രേ വളിര്‍ത്തിയെടുക്കുവാന്‍ നീ പോറ്റിയപോലെ നിന്നെ പുലര്‍ത്തുവാന്‍... പേറ്റു നോവിന്റെയും പോറ്റു നോവിന്റെ യും... കൂട്ടിയാല്‍ കൂടാ കടം തീര്‍ത്തെടുക്കുവാന്‍ എത്ര ജന്മം ഞാന്‍ മനസ്സില്‍ ചുമക്കണം ഇത്തിരി കുങ്കുമ പൊട്ടിന്‍ സുഗന്ധവും... താരാട്ടു പാട്ടിന്റെ പതിഞ്ഞൊരാ ഇണവും... ജന്മം മുഴുവനെനിക്കായി ഉഴിഞ്ഞിട്ട നിന്റെ സ...