Skip to main content

16.ഒരു വേനലവധിയുടെ തുടക്കം..


2007 മാര്‍ച്‌ 24

ഒരു വേനലവധിയുടെ തുടക്കം..

"എന്റെ കാമ്പസ്‌"..


നിന്നെ അങ്ങനെ വിളിക്കാമോ?
അറിയില്ല...
ഇന്ന് ഞാന്‍ നിന്റെ സ്വന്തമാണോ?
അതൊ അന്യയോ?
ഞാന്‍ അറിയുന്നു...
നിനക്കു മറ്റ്ടാരിലും പ്രിയം
എന്നേയാണു...
എന്റെ ഇഷ്ടങ്ങളെ ..സ്വപ്നങ്ങളെ..
കുറുമ്പുകളെ ഒകെ എന്നും
കണ്ടു അറിഞ്ഞതും.
സ്നേഹിചതും നീ ആയിരുന്നലോ...
ഞാന്‍ അറിയുന്നു...
എന്റെ നിശ്വാസങ്ങള്‍ക്കു മേല്‍ ഇഴചേരുന്ന നിശ്വാസം എന്നും നിന്റെതായിരുന്നു....

ഇവിടെ ഈ സന്ധയില്‍ ഇന്നു നാം തനിചാണു...
ആരവങ്ങള്‍ ഇല്ല പൊട്ടിചിരികളില്ല...
അടക്കിപറചിലുകള്‍ ഇല്ല...
സ്വപ്ങ്ങള്‍ പങ്കുവയ്യ്ക്കലുകളും
അറിയതെ പാടിപോകുന്ന രണ്ടു വരി കവിതയും..പ്രിയപ്പെട്ട പാട്ടും ഇല്ല..
നീര്‍മിഴി പീലിയിലെ..നീര്‍ മണികളും...
ഗസ്സല്‍ പൂക്കള്‍ വീണ ഇടനാഴികളും..

കോവിണിപടിയിലെ സ്വകാരിയങ്ങളും
നടുത്തളത്തിലെ സമര കാഹളങ്ങളും

മരചുവട്ടിലെ അസ്സെന്‍മന്റ്‌
എഴുത്തുകളും...
മണ്ടന്‍ പരീക്ഷ ( ഇന്റര്‍നല്‍ അസ്സെമന്റ്‌ )യുടെ ചൂടും തമാശകളും...വീണ്ടും ഇവിടെ നിറയാന്‍ എനിക്കും നിനക്കും കാത്തിരികേന്റിയിരിക്കുന്നു...
ലൈബ്രറി യുടെ ബുക്ക്‌ രക്ക്കള്‍ക്കിടയില്‍...ഒരു കുഞ്ഞന്‍ എലിയയ്‌
പോലെ ചുരുണ്ടു നിലക്കാറുള്ള
യധു...
അവന്‍ പറന്നു നടന്നു സ്മസാരിക്കണ ഒരൊ പെങ്കുട്ടികളും..
സപ്പളി കള്‍ ഒരു വശത്തു കൂടുമ്പൊഴും...യധു..ജൂനിയര്‍ ഇന്ദ്രന്‍സ്‌...(യെസ്‌ ഹെ ലുക്ക്‌ ലികെ ഇന്ദ്രന്‍സ്‌)ആയി പെങ്കുട്ടികളുഡേ ഇടയില്‍ പറന്നു നടക്കുന്നതും..
അവന്‍ ലൈബ്രറി മിസ്സിന്റെ ചീത്തകേള്‍ക്കുന്നത്തു ഇനി...ദിവസങ്ഗളുടെ ഇടവേളക്കു ശേഷം...
എത്ര യധുമാര്‍..
എത്ര പെങ്കുട്ടികള്‍..
എത്ര പൊട്ടിചിരികള്‍..

ഇടനാഴികളിലെ കൂട്ടുകാര്‍...
പൊതി ചോറിന്റെ ഗന്ധം...
ആര്‍പ്പുവിളികള്‍..
കുഞ്ഞു കളിയാക്കലുകള്‍
അവന്റേ ചുണ്ടിലേ കള്ളചിരിയും..
അവളുടെ കവിളിലേ ചുവപ്പും
"എന്തെ കുട്ടികളെ?" എന്നു ചോദിക്കുപോ"എയ്‌..ഒന്നും ഇല്ല ചേഛി "എന്ന പറചിലിലെ കള്ളാത്തരവും...
അവധി വാങ്ങി പോവുകയാണു...

നമ്മള്‍ ഒറ്റകാവുകയാണു...

സന്ധയ കുന്നു കയറിവരുമ്പൊ..
കളിചു തിമര്‍ത്തു ഫൂട്‌ ബോള്‍
കോര്‍ട്ടില്‍..
തളര്‍ന്നു കിടക്കുന്ന
കുട്ടികുറുമ്പന്മരില്ലാത്ത...
രാവിനേ കീറിമുറിചു
കുന്നിറങ്ങി പോകുന്ന ബികെകളിലാത്ത..
ദിവസങ്ങള്‍
നമ്മള്‍ ഒറ്റക്കാവുകയാണു..
ക്യാമ്പസ്‌...
കുന്നിന്‍ മുകളിലെ ഹോസ്റ്റെല്‍ മുറീയിലേ ജനാല തുറന്നിട്ടാല്‍ എനിക്കു നിന്നെ കാണാം...
നിന്നിലെകാണു എന്റെ എല്ലാ അസ്തമയങ്ങളും
നിനക്കപ്പുറത്ത്‌
നഗരത്തിലെയ്ക്കു താഴുന്ന സൂര്യന്‍...
മഴയും,മഞ്ഞും,സന്ധയും കുന്നു കയറിവരുന്നതു നിന്നിലൂടെയാണു...
എന്റയ്‌ ക്യാമ്പസ്‌ ഒരു കാവല്‍കാരന്‍ മാത്രമായ്യി.ഇനിയുള്ള കുറചു നാളുകള്‍ നീ ഒറ്റ്ക്കാവുകയാണു...

ഈ വഴിയില്‍ ഇതു ഞാന്‍ കുറിചിടേ..
നിനക്കയി..
ഞാന്‍ പറയാന്‍ കൊതിക്കുന്നതു...

പിന്‍ വിളി വിളിക്കാതെ,
മിഴിനാരുകൊണ്ടു എന്റെ
കഴലുകെടാതെ,
പടി പാതി ചാരിത്തിരിചു പൊയ്കോള്ളു..
കരള്‍ പാതി ചാരിത്തിരിചു പൊയ്കൊള്ളു..."

Comments

Deepa Praveen said…
Pinkurippukal
1.The last quoted poem was written by balachandran chullikaadu.
2.got the snap of this college frm my orkut friend.
3.sorry for the spelling mistakes..my computer is an "appupan one"
Sreejith said…
Gadgadangal illathe vaayikkan vishamamaanu... aaraayaalum..

Nalla varikal
നല്ല വരികള്‍
:)
Paradeshi said…
back to my campus life
Anonymous said…
ഈ വരികള്‍ വായിച്ചപ്പോള്‍ പഴയ കോളേജ് ഓര്‍മകള്‍ മനസിലേക്ക് ഓടിയെത്തുന്നു ...
Khadar Cpy said…
നൊമ്പരങ്ങളുണര്‍ത്തുന്നു...
നന്നയിരിക്കുന്നു
Deepa Praveen said…
ella samana hrudhayangalkkum nanni
Unknown said…
നല്ല കവിത! ഒന്നു ചോദിച്ചോട്ടെ? എന്താണ്‍ ഈ കാട്ടിക്കൂട്ടിയിരിക്കുന്നത്?

Popular posts from this blog

24.എന്റെ നഗരം...

എന്റെ നഗരം... ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം... നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം... ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌... ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌) പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗ

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

I forgive the tears I was made to shed, I forgive the pain and thedisappointments, I forgive the betrayals and the lies, I forgive theslanders and intrigues, I forgive the hatred and persecution, I forgivethe blows that hurt me..

I forgive the tears I was made to shed, I forgive the pain and the disappointments, I forgive the betrayals and the lies, I forgive the slanders and intrigues, I forgive the hatred and persecution, I forgive the blows that hurt me.. , a photo by {deepapraveen very busy with work..back soon on Flickr. Dear, I don't know what are you doing now, at this moment, when I am writing this.  I just felt , I should be talking to you right at this very moment, before I change my mind. This moment is destined for talking to you.  Do you believe in signs? Do you believe in the magic of words? Do you believe in travelling with time and with in time? If you revert the question back to me my answer is I don't know. That means I am not sure about the answers. But I often came across them and asked me, ordered me or teased me to believe in them. Well, them may be suggestive but they were/are there, in my life. So I am just wondering have you ever felt the same? I want to tell you abou