നമ്മൾ മറക്കുന്ന സാമാന്യ മര്യാദകൾ:
................................ നമ്മളിൽ എല്ലാം ഒരു വേട്ട പട്ടിയുണ്ട്. ഏറ്റവും ആദ്യം 'ഇര'യിലേയ്ക് ചാടി വീഴാൻ കാത്തിരിക്കുന്ന ഒരു ചെന്നായ്. 'ഏറ്റവും ആദ്യം' എന്നതാണ് ഈ വേഗതയുടെ ലോകത്തു മുഖ്യമായത്. അത് കൊണ്ട് കൂർത്ത കണ്ണുകളും, കൂർപ്പിച്ച വിരലുകളുമായ് കാത്തിരിക്കുന്നു, ആദ്യ സന്ദേശവാഹകർ എന്ന ആത്മരതിയിൽ ഉൾപുളകം കൊള്ളാൻ (എല്ലാവരുമല്ല ചിലരെങ്കിലും). പ്രശസ്തമായ സുകൃതം എന്ന സിനിമയിൽ ഒരു രംഗം ഉണ്ട്, രോഗം മാറി തന്റെ പഴയ ജോലിസ്ഥലത്ത് എത്തി മേശവലിപ്പു തുറന്നു നോക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം ഡ്രാഫ്റ്റ് ചെയ്തു വെച്ചിരിക്കുന്ന തന്റെ മരണവാർത്തകാണുന്നതാണത്. മറ്റൊന്ന് വ്യക്തിപരമായ അനുഭവമാണ്, എന്റെ അച്ഛമ്മ കുറെ നാളുകൾ രോഗബാധിതയായി കിടന്നിട്ടാണ് മരിച്ചത്, ആ ദിവസങ്ങളിൽ പലപ്പോഴും വരുന്ന ഫോൺ കോളുകൾ 'പോയോ' 'ഇല്ലയോ' എന്നറിയാനായിരുന്നു. അതിനു മറുപടി പറയേണ്ടി വരുക അത്ര സുഖമുള്ള അവസ്ഥയല്ലയെന്നു, അങ്ങനെ ഒരു സാഹചര്യത്തിലൂടെ കടന്നു പോയവർക്കറിയാം. പറഞ്ഞു വന്നത് രോഗാവസ്ഥയിൽ ഉള്ള ഒരാൾക്കും അയാളുടേതായ സ്വകാര്യതകൾ ഉണ്ട്. അത് മാനിക്കാൻ നാം ബാധ്യസ്ഥരാണ്. പ്രത്യേകിച്ചും നമ്മുടെ വാർത്തകളോടുള്ള അമിത ആസക്തിയും ആവേശവും ഒരു ദേശത്തിനു ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നതെങ്കിൽ, നമുക്ക് കുറച്ചു കൂടി മിതത്വം പാലിക്കാം. |
എന്റെ നഗരം... ഒരേ സമയം എനിക്ക് അന്യവും സ്വന്തവുമായ നഗരം... നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം... ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്... ആദിയ യാത്ര...അത് എന്റെ ഒര്മ്മയില് ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത് ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത് കിടന്നത് എനിക്ക് പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക് എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള് മുതല്‍ അത് എനിക്ക് ഒപ്പം ഉണ്ട്) പിന്നീട് ഒരു മല്‍സര വേദി തേടി തോള് സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച് റോഡ് ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട് വിട്ട്...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗ
Comments